പഞ്ചാബിലെ കപുർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലെ ടെക്നിക്കൽ ട്രെയ്നിങ് സെൻററിൽ അപ്രൻറിസാവാൻ അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുകളാണുള്ളത്. ട്രേഡുകളും ഒഴിവുകളുടെ എണ്ണവും താഴെ:
1. ഫിറ്റർ: 25 ഒഴിവ് (ജനറൽ-12, ഒ.ബി.സി-ഏഴ്, എസ്.സി-നാല്, എസ്.ടി-രണ്ട്)
2. വെൽഡർ (ജി ആൻഡ് ഇ): 27 ഒഴിവ് (ജനറൽ-14, ഒ.ബി.സി-ഏഴ്, എസ്.സി-നാല്, എസ്.ടി-രണ്ട്)
3. മെഷീനിസ്റ്റ്: എട്ട് ഒഴിവ് (ജനറൽ-നാല്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്, എസ്.ടി-രണ്ട്)
4. പെയിൻറർ (ജി): ഏഴ് ഒഴിവ് (ജനറൽ-നാല്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്)
5. കാർപെൻറർ: ഏഴ് ഒഴിവ് (ജനറൽ-നാല്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്)
6. മെക്കാനിക് (മോേട്ടാർ വെഹിക്കിൾ): നാല് ഒഴിവ് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്)
7. ഇലക്ട്രീഷൻ: 14 ഒഴിവ് (ജനറൽ-എട്ട്, ഒ.ബി.സി-മൂന്ന്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്)
8. ഇലക്ട്രോണിക് മെക്കാനിക്: രണ്ട് ഒഴിവ് (ജനറൽ-ഒന്ന്, ഒ.ബി.സി-ഒന്ന്)
9. എ.സി ആൻഡ് റഫ്രിജറേറ്റർ മെക്കാനിക്: ഏഴ് ഒഴിവ് (ജനറൽ-നാല്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്).
യോഗ്യത: 10+2 പരീക്ഷാരീതിയിൽ പത്താംക്ലാസ് പാസായിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയ്നിങ്ങിെൻറ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും വേണം. പ്രായം സെപ്റ്റംബർ 21ന് 15നും 24നും ഇടയിലായിരിക്കണം.
അപേക്ഷ: www.rcf.indianrailways.gov.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും അപേക്ഷ ഫീസ് ബാധകമല്ല. ഡിമാൻഡ് ഡ്രാഫ്റ്റോ ഇന്ത്യൻ പോസ്റ്റൽ ഒാർഡറോ ആയി ഫീസടക്കാം. ഒാൺലൈൻ അപേക്ഷയിൽ അപേക്ഷകെൻറ ഒപ്പും ഫോേട്ടായും സ്കാൻ ചെയ്തു കയറ്റേണ്ടതുണ്ട്. അപേക്ഷിക്കുന്നവരുടെ യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ഒന്നിലേറെ പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ ഉയർന്ന പ്രായമുള്ളയാളെ പരിഗണിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 21.
വിവരങ്ങൾക്ക് വെബ്സൈറ്റ്: www.rcf.indianrailways.gov.in സംശയങ്ങൾക്ക് 01822- 227734, 227735 എന്നീ നമ്പറുകളിൽ വിളിച്ച് 92763 & 92704 എക്സ്റ്റൻഷനുകൾ ഡയൽ ചെയ്ത് സംസാരിക്കാം. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചു വരെ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.