ഡോ. മഷ്‌ഹൂർ കണ്ടുപിടിച്ച അഗാർ ജെൽ കട്ടർ

ലബോറട്ടറി ഉപകരണം കണ്ടുപിടിച്ച ഡോ. മഷ്‌ഹൂറിന് പേറ്റന്റ് അംഗീകാരം

തേഞ്ഞിപ്പലം: അഗാർ ജെൽ കട്ടർ എന്ന ലബോറട്ടറി ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബയോടെക്നോളജി വിഭാഗം മേധാവി ഡോ. മഷ്‌ഹൂറിന് പേറ്റന്റ്. ഇന്ത്യൻ പേറ്റന്റ് ഓഫിസ് ജേണൽ നമ്പർ 20/2025ലാണ് ഈ കണ്ടുപിടിത്തം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

മൈക്രോബയോളജി, ഇമ്യൂണോളജി, മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട പ്രായോഗിക പരീക്ഷണങ്ങളിൽ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്ത ഈ ഉപകരണം ഗവേഷണമേഖലയിൽ പ്രായോഗികതയും സാങ്കേതിക പുതുമയും തെളിയിച്ചാണ് പേറ്റന്റ് നേടിയത്. ഗവേഷകര്‍, ലബോറട്ടറി ജീവനക്കാര്‍, വിദ്യാർഥികൾ എന്നിവർക്കാണ് ഈ ഉപകരണം കൂടുതൽ പ്രയോജനപ്പെടുക.

ഇതിനുമുമ്പ് ഇന്നൊവേറ്റിവ് ബോട്ടാണിക് എനർജി ഹാർവസ്റ്റിങ് ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനും ഡോ. മഷ്‌ഹൂർ പേറ്റന്റ് നേടിയിരുന്നു. പുത്തൂർപള്ളിക്കൽ പരേതനായ കാട്ടാളി അഹമ്മദിന്റെയും കദീജയുടെയും മകനാണ്. ഹംന ഫാത്തിമയാണ് ഭാര്യ. മകൻ: ഹെസിൻ മഷ്‌ഹൂർ.

Tags:    
News Summary - Patent granted to Dr. Mashhoor for inventing laboratory device

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.