മുംബൈ: റിസര്‍വ് ബാങ്കിന്‍െറ ദൈ്വമാസ അവലോകന യോഗം ചൊവ്വാഴ്ച നടക്കാനിരിക്കെ ഓഹരി വിപണികള്‍ നേരിയ നഷ്ടത്തില്‍ അവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 45.86 പോയന്‍റ് നഷ്ടത്തില്‍ 24,824.83ലും എന്‍.എസ്.ഇ നിഫ്റ്റി 7.60 പോയന്‍റ് നഷ്ടത്തില്‍ 7555.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാക്ടറി ഉല്‍പാദനം സംബന്ധിച്ച ശുഭസൂചനകളുണ്ടായിട്ടും ബാങ്കിങ് ഓഹരികള്‍ നഷ്ടത്തിലായതാണ് വിപണിയെ പിന്നോട്ടുവലിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്ക് 5.63 ശതമാനവും എസ്.ബി.ഐ 3.92 ശതമാനവും നഷ്ടം നേരിട്ടു. സെന്‍സെക്സിലെ 30ല്‍ 16 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. മാരുതി, ആക്സിസ് ബാങ്ക്, എച്ച്.യു.എല്‍, ഡോ. റെഡ്ഡീസ് ലാബ്, എന്‍.ടി.പി.സി, ഹീറോ മോട്ടോര്‍കോര്‍പ് എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് ഓഹരികള്‍. അദാനി പോര്‍ട്സ് 3.67 ശതമാനവും കോള്‍ ഇന്ത്യ 2.67 ശതമാനവും ഭാരതി എയര്‍ടെല്‍ 2.35 ശതമാനവും നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.