ലോക്ഡൗൺ ഇളവിന് പിന്നാലെ റെക്കോർഡ് ഉയരത്തിൽ ഓഹരി വിപണി

മുംബൈ: വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ റെക്കോർഡ് ഉയരത്തിൽ ഓഹരി വിപണി. 228.46 പോയിൻറ് നേട്ടത്തോടെ 52,328.51ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സെൻസെക്സ് എത്തിയത്.

81.40 പോയിൻറ് നേട്ടത്തോടെ നിഫ്റ്റി 15,751.65ലെത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി, പവർഗ്രിഡ് എന്നിവയാണ് സെൻസെക്സിലെ നേട്ടമുണ്ടാക്കിയ കമ്പനികൾ. നിഫ്റ്റി ഐ.ടി ഇൻഡക്സ് ഒരു ശതമാനം ഉയർന്നു. നിഫ്റ്റി മീഡിയ, ഓട്ടോ, പ്രൈവറ്റ് ബാങ്ക് എന്നീ ഇൻഡെക്സുകളും നേട്ടമുണ്ടാക്കി.

മെറ്റൽ, ഫാർമ, ഫിനാൻഷ്യൽ സർവീസ് എന്നിവയിൽ കടുത്ത വിൽപന സമ്മർദ്ദമുണ്ടായി. മിഡ്ക്യാപ്, സ്മാൾക്യാപ് ഷെയറുകളാണ് വിപണിയിൽ മികച്ച പ്രകടനം നടത്തിയത്. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി പോർട്ടാണ്. അഞ്ച് ശതമാനം നേട്ടമാണ് കമ്പനിക്കുണ്ടായത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവക്ക് വലിയ തിരിച്ചടി നേരിട്ടു. 

Tags:    
News Summary - Sensex, Nifty End At Record Highs As Unlocking Process Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT