പിടിവിട്ട് ഇന്ധനവില

കൊച്ചി: ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് നീങ്ങുന്നു. ഈമാസം തന്നെ സംസ്ഥാനത്ത് പെട്രോൾ വില 90ലെത്തുമെന്നാണ് സൂചന. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചതോടെ സർവകാല റെക്കോഡ് ഭേദിച്ചുള്ള കുതിപ്പ് തുടരുകയാണ്.

ഒമ്പതുമാസത്തിനിടെ പെട്രോളിന് 16.19 രൂപയും ഡീസലിന് 16.14 രൂപയും കൂടി. ജനുവരി ഒന്നിനുശേഷം യഥാക്രമം 3.46 രൂപയും 3.68 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞവർഷം ജൂൺ ഒന്നിന് പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമായിരുന്നു. ഈവർഷം ജനുവരിയിൽ ആറ് തവണയും ഫെബ്രുവരിയിൽ ഇതുവരെ മൂന്ന് തവണയും വിലകൂടി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ്. ചില ഗ്രാമീണ മേഖലകളിൽ പെട്രോൾ വില ഇതിനകം 90ലെത്തി. മുംബൈയിൽ പെട്രോളിന് 93.83ഉം ഡീസലിന് 84.36ഉം രൂപയാണ്. ആവശ്യം വർധിച്ചതും അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 60.78 ഡോളറിൽ എത്തിയതുമാണ് വില കൂടാൻ കാരണമായി പറയുന്നത്. 2014 ജൂണിൽ അസംസ്കൃത എണ്ണവില 105 ഡോളറായിരുന്നപ്പോൾ പെട്രോൾ വില 72 രൂപയായിരുന്നു. നിലവിൽ എണ്ണവില 40 ശതമാനം കുറഞ്ഞുനിൽക്കുേമ്പാഴും ഇന്ധനവില കൂടുകയാണ്.

Tags:    
News Summary - Rising of fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT