മുംബൈ: ഡോളറിനെതിരെ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. തുടർച്ചയായ നാലാം ദിവസമാണ് രൂപ തകർച്ച രേഖപ്പെടുത്തുന്നത്. എട്ട് പൈസയുടെ നഷ്ടമാണ് ഇന്നുണ്ടായത്. ഇതോടെ രൂപയുടെ ഇന്നത്തെ മൂല്യം 85.35 രൂപയായി ഇടിഞ്ഞു. വിദേശ നിക്ഷേപം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നത് രൂപയുടെ മൂല്യതകർച്ചക്ക് കാരണമാവുന്നുണ്ട്.
കഴിഞ്ഞ ദിവസവും രൂപക്ക് വൻ തകർച്ച രേഖപ്പെടുത്തിയിരുന്നു. 12 പൈസയുടെ നഷ്ടമാണ് കഴിഞ്ഞ ദിവസം രൂപക്ക് ഉണ്ടായത്. 85.27 രൂപയായാണ് മുല്യം ഇടിഞ്ഞത്. അതേസമയം, ആഗോളതലത്തിലെ ആറ് കറൻസികൾക്കെതിരെ ഡോളർ കരുത്ത് കാട്ടി. 0.4 ശതമാനം നേട്ടത്തോടെയാണ് ഡോളർ ഇൻഡക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ട്രഷറി വരുമാനം ഉയർന്നത് ഡോളർ കരുത്താർജിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
എണ്ണയുടെ ഭാവി വിലകളും ഉയർന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില 0.7 ശതമാനം ഉയർന്ന് ബാരലിന് 73.31 ഡോളറിലെത്തി. ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബോംബെ സൂചിക സെൻസെക്സിൽ 207 പോയിന്റ് നേട്ടം രേഖപ്പെടുത്തി.
78,679 പോയിന്റിലാണ് ബോംബെ സൂചികയിലെ വ്യാപാരം. നിഫ്റ്റിയും 88 പോയിന്റ് ഉയർന്ന് 23,838 പോയിന്റിലെത്തി. വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ 2,376 കോടിയുടെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.