ആർ.ബി.ഐ ഇരട്ടി ലാഭവിഹിതം നൽകും; കോളടിച്ച് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന് നടപ്പ് സാമ്പത്തിക വർഷം നൽകാനുള്ള ലാഭവിഹിതത്തിന് ആർ.ബി.ഐ ബോർഡ് ഉടൻ അംഗീകാരം നൽകുമെന്ന് സൂചന. ഇക്കുറി ഇരട്ടി ലാഭവിഹിതം കേന്ദ്രസർക്കാറിന് നൽകുമെന്നാണ് റിപ്പോർട്ട്. ഡോളർ വിൽപനയിലൂടെയും മറ്റും കൂടുതൽ പണം ലഭിച്ചതോടെയാണ് ഉയർന്ന ലാഭവിഹിതം നൽകാൻ ആർ.ബി.ഐ ഒരുങ്ങുന്നത്.

ബ്ലുബെർഗ് ഒമ്പത് സാമ്പത്തിക ശാസ്ത്രജ്ഞരെ വച്ച് നടത്തിയ സർവേ പ്രകാരം 900 ബില്യൺ രൂപ ആർ.ബി.ഐ ലാഭവിഹിതമായി നൽകുമെന്നാണ് സൂചന. അതേസമയം, പൊതുമേഖല ബാങ്കുകളുടേത് ഉൾ​പ്പടെ 480 ബില്യൺ രൂപ ഡിവിഡന്റായി ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ നേരത്തെ കണക്കു കൂട്ടിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 303.1 ബില്യൺ രൂപയാണ് ഡിവിഡന്റായി നൽകിയത്.

ഉയർന്ന് ഡിവിഡന്റ് ലഭിക്കുന്നത് മോദി സർക്കാറിനെ ധനകമ്മി കുറക്കാൻ സഹായിക്കും. ജി.ഡി.പിയുടെ 5.9 ശതമാനമായി ധനകമ്മി കുറക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ജ.ഡി.പിയുടെ 6.4 ശതമാനമായിരുന്നു ധനകമ്മി.

Tags:    
News Summary - RBI dividends to Modi’s government may double, aiding fiscal gap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.