സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലും പിടിച്ചു നിൽക്കുക കാർഷിക മേഖല മാത്രമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ സമ്പദ്വ്യവസ്ഥയിൽ 7.7 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4.2 ശതമാനം വളർച്ചയുണ്ടായ സ്ഥാനത്താണിത്. കോവിഡും തുടർന്നുണ്ടായ പ്രതിസന്ധിയുമാണ് സമ്പദ്വ്യവസ്ഥയുടെ തിരിച്ചടിക്കുള്ള കാരണം.

സമ്പദ്വ്യവസ്ഥയിലെ എല്ലാ സെക്ടറുകളിലും തിരിച്ചടിയുണ്ടാവുമെന്നാണ് എൻ.എസ്.ഒ(നാഷണൽ സ്റ്റാറ്റസ്റ്റിക്സ് ഓഫീസ്) കണക്കാക്കുന്നത്. കൃഷി മാത്രമാവും പിടിച്ചുനിൽക്കുക. നിർമാണ മേഖലയിൽ 9.4 ശതമാനത്തിന്‍റെ ഇടിവുണ്ടാകും. കഴിഞ്ഞ സാമ്പത്തിക വർഷം 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ മേഖലയാണിത്.

ഖനനം, വ്യാപാരം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം, ബ്രോഡ്കാസ്റ്റിങ് സേവനങ്ങൾ തുടങ്ങിയവയിലെല്ലാം തിരിച്ചടിയുണ്ടാവുമെന്നും എൻ.എസ്.ഒ വ്യക്തമാക്കുന്നു. വൻ തിരിച്ചടിക്കിടയിലും പിടിച്ചു നിൽക്കുക കാർഷിക മേഖല മാത്രമായിരിക്കും. 3.2 ശതമാനം വളർച്ച കാർഷിക മേഖലയിൽ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.