ന്യൂഡൽഹി: ഷപൂർജി പല്ലൻജി ഗ്രൂപ്പും (എസ്.പി) സൈറസ് മിസ്ട്രിയും ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിലുള്ള ഓഹരികൾ പണയപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും സുപ്രീംകോടതി ഒക്ടോബർ 28 വരെ തടഞ്ഞു.
അടുത്ത വാദം കേൾക്കൽ അന്നു നടക്കും. ടാറ്റ സൺസിൽ എസ്.പി ഗ്രൂപ്പിന് 18.37 ശതമാനം ഓഹരിയുണ്ട്. ധനസമാഹരണത്തിനായി ഈ ഓഹരി പണയപ്പെടുത്താനുള്ള എസ്.പി ഗ്രൂപ്പിെൻറ നീക്കത്തിനെതിരെ ടാറ്റ സൺസ് കോടതിയെ സമീപിക്കുകയായിരുന്നു.
വിവിധ മാർഗങ്ങൾ വഴി 11,000 കോടി സമാഹരിക്കാനാണ് എസ്.പി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി ടാറ്റയിലെ ഓഹരിയുടെ ഒരു ഭാഗത്തിനു പകരമായി കനേഡിയൻ സ്ഥാപനവുമായി അവർ 3,750 കോടിയുടെ കരാറുണ്ടാക്കുകയും ചെയ്തു. ഇവർക്ക് ടാറ്റയിൽ ലക്ഷം കോടിയിലധികം മൂല്യത്തിെൻറ ഓഹരിയുണ്ടെന്നാണ് കരുതുന്നത്.
ഓഹരി പണയപ്പെടുത്തുന്നതിൽനിന്ന് ടാറ്റ ഗ്രൂപ് തങ്ങളെ തടയുകയാണെന്ന് ടാറ്റ സൺസ് മുൻ ചെയർമാനും പല്ലൻജി മിസ്ട്രിയുടെ മകനുമായ സൈറസ് മിസ്ട്രി സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ, എസ്.പി ഗ്രൂപ്പിെൻറ കൈവശമുള്ള ഓഹരികൾ വാങ്ങാൻ തങ്ങൾ തയാറാണെന്ന് ടാറ്റ സൺസ് അറിയിച്ചു.
ടാറ്റ ഗ്രൂപ്പിെൻറ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിെൻറ ചെയർമാനായിരുന്ന സൈറസ് മിസ്ട്രിയെ 2016ലാണ് പുറത്താക്കുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.