ന്യൂഡൽഹി: നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല. ഇന്ത്യയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യുേമ്പാൾ നികുതിയിളവ് വേണമെന്നാണ് ടെസ്ലയുടെ ആവശ്യം. റോയിേട്ടഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇന്ത്യയിലെ പ്രാദേശിക വാഹനനിർമ്മാതാക്കൾ തീരുമാനത്തെ എതിർക്കുകയാണ്.
ഈ വർഷം ഇറക്കുമതി ചെയ്ത കാറുകൾ ഇന്ത്യയിൽ വിൽക്കാൻ ടെസ്ല തീരുമാനിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ ഉയർന്ന നികുതിയാണ് അവർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ തന്നെ നികുതി കുറക്കണമെന്ന ആവശ്യം ടെസ്ല ഉയർത്തിയിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രാദേശിക ഉൽപാദകർ നികുതിയിളവിന് എതിരെ രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ മാസം ടെസ്ല ഇന്ത്യ പോളിസി തലവൻ മനോജ് ഖുരാനയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതുസംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ചയുണ്ടായിരുന്നു. ഉയർന്ന നികുതിയാണ് രാജ്യം ചുമത്തുന്നതെന്ന് വാദം ചർച്ചയിൽ ടെസ്ല ഉയർത്തിരുന്നു.
നിലവിൽ 40,000 ഡോളറിൽ താഴെയുള്ള ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 60 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. 40,000 ഡോളറിന് മുകളിലുള്ളതിന് 100 ശതമാനം തീരുവയും ചുമത്തും. ഉയർന്ന നികുതി ടെസ്ല കാറുകളുടെ വിൽപനയെ ബാധിക്കുമെന്നാണ് കമ്പനിയുടെ വാദം. നരേന്ദ്ര മോദി-ഇലോൺ മസ്ക് കൂടിക്കാഴ്ചക്കും ടെസ്ല അനുമതി തേടിയിട്ടുണ്ട്. നിലവിൽ ടാറ്റ മോട്ടോഴ്സ് പോലുള്ള ഇന്ത്യൻ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങൾക്കായി വൻ തോതിൽ പണം മുടക്കിയിട്ടുണ്ട്. ടെസ്ലയുടെ വരവ് ഇന്ത്യൻ വാഹനനിർമ്മാതാക്കളെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.