ഐ.പി.ഒക്കൊരുങ്ങുന്ന എൽ.ഐ.സിയുടെ ചെയർമാന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി

ന്യൂഡൽഹി: ഐ.പി.ഒക്കൊരുങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാനങ്ങളിലൊന്നായ എൽ.ഐ.സിയുടെ ചെയർമാന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി. എൽ.ഐ.സിയുടെ ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിന് ബുദ്ധിമുട്ടുകളുണ്ടാവാതിരിക്കാൻ ചെയർമാന്റെ കാലാവധി ഒരു വർഷം നീട്ടിയെന്നാണ് റിപ്പോർട്ട്. ഇതോടെ എം.ആർ കുമാർ ഒരു വർഷം കൂടി എൽ.ഐ.സിയുടെ തലപ്പത്ത് തുടരും. മാനേജിങ് ഡയറക്ടർമാരിലൊരാളായ രാജ് കുമാറിന്റെ കാലാവധിയും ഒരു വർഷം നീട്ടി നൽകിയിട്ടുണ്ട്.

2023 മാർച്ച് വരെ എം.ആർ കുമാർ എൽ.ഐ.സി ചെയർമാൻ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് രണ്ടാം തവണയാണ് എൽ.ഐ.സി ചെയർമാന്റെ കാലാവധി നീട്ടി നൽകുന്നത്. കഴിഞ്ഞ വർഷം ജൂണിൽ അദ്ദേഹത്തിന്റെ കാലാവധി ഒമ്പത് മാസം നീട്ടിയിരുന്നു. ഈ വർഷം എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാർച്ച് 13ന് കാലാവധി അവസാനിക്കാനിരിക്കെയാണ് എൽ.ഐ.സി ചെയർമാനോട് ഒരു വർഷം കൂടി തുടരാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേന്ദ്രസർക്കാറിന് 100 ശതമാനം ഓഹരിപങ്കാളിത്തമുള്ള എൽ.ഐ.സിയുടെ ഐ.പി.ഒ വഴി 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് പദ്ധതി. 

Tags:    
News Summary - Government Extends IPO-Bound LIC Chairman's Tenure By A Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.