ന്യൂയോർക്ക്: ലോക പ്രശ്സത കാർ നിർമാതാക്കളായ ഹ്യൂണ്ടായി അമേരിക്കയിലെ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപത്തിൽ 50 ശതമാനത്തിെൻറ വർധനയാണ് കമ്പനി ലക്ഷ്യമിടുന്നത്. എകേദശം 3.1 ബില്യൺ ഡോളർ ഹ്യൂണ്ടായി പുതുതായി അമേരിക്കയിൽ നിക്ഷേപിക്കും. പുതിയ പ്ലാൻറ് അമേരിക്കയിൽ സ്ഥാപിക്കുന്നതിനെ കുറിച്ചും കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന. ഇറക്കുമതി നടത്തുന്ന കാറുകൾക്ക് അധിക നികുതി ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിെൻറ നടപടിയെ തുടർന്നാണ് ഹ്യൂണ്ടായയുടെ തീരുമാനം.
തൊഴിലുകൾ അമേരിക്കയിൽ തന്നെ നില നിർത്തുന്നതിെൻറ ഭാഗമായി മെക്സികോയിൽ നിന്ന് ഇറക്കുമതി നടത്തുന്ന വാഹനങ്ങൾക്ക് 35 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ നിർമാണ ചിലവാണ് പല കാർ കമ്പനികളെയും മെക്സികോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ അമേരിക്കയിൽ ഇറക്കുമതി നടത്തുന്ന കാറുകൾക്ക് അധിക നികുതി ചുമത്തിയാൽ മറ്റ് രാജ്യങ്ങളിൽ കാറുകൾ നിർമ്മിക്കുേമ്പാൾ ലഭിക്കുന്ന ലാഭം ഇല്ലാതെയാകും ഇതാണ് ഇപ്പോൾ ഇങ്ങനെയൊരു നടപടിക്ക് ഹ്യൂണ്ടായിയെ പ്രേരിപ്പിക്കുന്നത്.
ജർമ്മൻ വാഹന ഭീമൻമാരായ ടൊയോട്ടയും അമേരിക്കയിലെ നിക്ഷേപം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹ്യൂണ്ടായിയുടെയും നടപടി. അമേരിക്ക തങ്ങൾക്ക് വളരെ പ്രധാനപ്പെട്ട മാർക്കറ്റായിരുന്നുവെന്നായിരുന്നു പുതിയ തീരുമാനത്തെ കുറിച്ച് ഹ്യൂണ്ടായിയുടെ പ്രതികരണം. അധികാരത്തിലെത്തിയതിന് ശേഷം അമേരിക്കയിലെ തൊഴിലുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ട്രംപിെൻറ നടപടികൾ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയുൾപ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളെയാണ്. െഎ.ടി മേഖലയിലുൾപ്പടെ അമേരിക്കയിലെ തൊഴിലുകൾ വൻതോതിൽ ഇന്ത്യയിലേക്ക് ഒൗട്ട്സോഴ്സ് ചെയ്യപ്പെടുന്നുണ്ട്. ട്രംപ് നിലപാട് കർശനമാക്കിയാൽ ഇൗ തൊഴിലുകളെ സാരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.