ന്യൂഡൽഹി: അമേരിക്കയിലെ വ്യാപരങ്ങൾക്ക് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ െഎ.ടി കമ്പനികൾ പുതുവഴി തേടുന്നു. അമേരിക്കൻ വ്യാപാരത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ചൈനീസ് വിപണിയെയാണ് കമ്പനികൾ ലക്ഷ്യംവെക്കുന്നത്. ഇന്ത്യയിലെ െഎ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം വിഷയത്തിൽ ചൈനയിലെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ട്.
ലോകത്തിലെ പ്രമുഖ സമ്പദ്വ്യവസ്ഥകളാണ് ജപ്പാനും ചൈനയും. ഇൗ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങൾ ആരംഭിക്കുന്നത് വഴി ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാമെന്ന് കണക്കുകൂട്ടലെന്ന് നാസ്കോം ഡയറക്ടർമാരിലൊരാളായ ഗഗൻ സബർവാൾ പറഞ്ഞു. ലോകത്തെ പ്രമുഖ കമ്പനികൾക്കെല്ലാം ചൈനയിൽ നിക്ഷേപമുണ്ട്. ആപ്പിൾ, മക്ഡോണാൾഡ് എന്നീ കമ്പനികൾക്കെല്ലാം ഇത്തരത്തിൽ നിക്ഷേപമുണ്ട്. ഇയൊരു സാഹചര്യത്തിൽ ചൈനയിൽ നിക്ഷേപിക്കുന്നത് ഗുണകരമാവുമെന്നാണ് െഎ.ടി കമ്പനികളുടെ കണക്ക് കൂട്ടൽ.
അമേരിക്കക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയം ട്രംപ് സ്വീകരിച്ചതോടെയാണ് ഇന്ത്യയിലെ െഎ.ടി കമ്പനികൾ പ്രതിസന്ധിയിലായത്. എച്ച്–1ബി വിസയുടെ കാര്യത്തിലുൾപ്പടെ കർശനമായ നടപടികളാണ് ട്രംപ് എടുത്തത്. ഇത് ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ െഎ.ടി മേഖലക്കായിരുന്നു. ഇൗയൊരു സാഹചര്യത്തിലാണ് പുതു പരീക്ഷണവുമായി ഇന്ത്യയിലെ െഎ.ടി കമ്പനികൾ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.