ലണ്ടൻ: അന്താരാഷ്ട്ര മാധ്യമ ഭീമൻ റുപർട്ട് മർഡോക്ക് ബ്രിട്ടനിലെ കമ്യൂണക്കേഷൻ രംഗത്ത് പ്രമുഖരായ സ്കൈ ഗ്രൂപ്പിെൻറ 61 ശതമാനം ഒാഹരികൾ വാങ്ങാനൊരുങ്ങുന്നു. നിലവിൽ മർഡോക്കിെൻറ ഫോക്സ് ഗ്രൂപ്പിന് സ്കൈ എൻറർടെയിൻമെൻറിൽഒാഹരികളുണ്ട്. സ്കൈ ഗ്രൂപ്പിൽ പിടിമുറുക്കുന്നതിെൻറ ഭാഗമായാണ് മർഡോക്കിെൻറ നീക്കമെന്നാണ് അറിയുന്നത്. നിലവിൽ മർഡോക് ഫോക്സ് ഗ്രൂപ്പിെൻറ സി.ഇ.ഒയും സ്കൈ ഗ്രൂപ്പിെൻറ ചെയർമാനുമാണ്.
ഒാഹരിയൊന്നിന് 10.75 പൗണ്ടിനാണ് ഇടപാട് നടക്കുന്നതെന്നാണ് അറിയുന്നത്. ബ്രക്സിറ്റിന് ശേഷം സ്കൈ ഗ്രൂപ്പിെൻറ ഒാഹരി വിലകളിൽ കുറവ് വന്നിരുന്നു. സ്കൈ ഗ്രൂപ്പിനെ ഏറ്റെടുക്കന്നതോടെ ഫോക്സ് ഗ്രൂപ്പിന് 22 മില്യൺ വരുന്ന ബ്രിട്ടൻ, അയർലണ്ട്, ഒാസ്ട്രിയ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലെ വീടുകളിൽ സാന്നിധ്യമറിയിക്കാനാവും.
എ.ടി ആൻഡ്ടി ഗ്രൂപ്പ് ടിം വാർണറിൽ 85 ബില്യൺ ഡോളറിെൻറ ഷെയറുകൾ വാങ്ങയതോടെയാണ് തിടുക്കപ്പെട്ട് ഇത്രയും വലിയൊരു ഡീലിന് മർഡോക്കിനെ പ്രേരിപ്പിച്ചത്. ഒാഹരികളുടെ വില കുറഞ്ഞ് നിൽക്കുന്ന ഇൗ സമയത്ത് സ്കൈ ഗ്രൂപ്പിനെ വാങ്ങുന്നത് ഗുണകരമാവുെമന്ന വിലയിരുത്തലാണ് കമ്പനിക്കുള്ളെതന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
മുമ്പ് ഇത്തരമൊരു ഇടപാടിന് മർഡോക്ക് ശ്രമിച്ചിരുന്നുവെങ്കിലും അന്നത്തെ ബ്രിട്ടനിലെ രാഷട്രീയ നേതൃത്വം അതിനെതിരായിരുന്നു. എന്നാൽ, ബ്രക്സിറ്റിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് ഉയർന്ന് വന്ന സാഹചര്യങ്ങളുടെ ഫലമായിട്ടാണ് പുതിയ നീക്കത്തിന് ബ്രിട്ടൻ പച്ചക്കൊടി കാട്ടിയെതന്നാണ് എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.