ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷെൻറ മൊബൈൽ നമ്പർ ഉപയോക്താകൾക്ക് ഡിസംബർ ഒന്ന് മുതൽ വോയ്സ് കോളുകൾ ലഭ്യമാവില്ലെന്ന് കമ്പനി. ഡിസംബർ ഒന്നിന് മുമ്പ് മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ ഉപയോക്താകൾക്ക് റിലയൻസ് നിർദേശം നൽകിയിട്ടുണ്ട്. ടെലികോം റെഗുലേറ്റിങ് അതോറിറ്റിയെ റിലയൻസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
നിലവിൽ 8 ടെലികോം സർക്കിളുകളിലാണ് റിലയൻസ് 2 ജി, 4 ജി സേവനം നൽകുന്നത്. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, യു.പി, തമിഴ്നാട്, കർണാടക, കേരള എന്നിവിടങ്ങളിലാണ് കമ്പനിക്ക് ടെലികോം ലൈസൻസുള്ളത്.
എന്നാൽ ഡിസംബർ 1ന് ശേഷം 4ജി ഡാറ്റ സേവനങ്ങൾ തുടരുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്. ഇതിലും തുടരാൻ താൽപ്പര്യമില്ലാത്തവർക്ക് മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ കടം 46,000 കോടിയായതോടെയാണ് മൊബൈൽ ബിസിനസിന് താഴിടാൻ റിലയൻസ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.