മുംബൈ: മൊബൈൽ, ഡി.ടി.എച്ച് ബിസിനസുകളിൽ നിന്നുള്ള റിലയൻസ് കമ്യൂണിക്കേഷെൻറ പിൻമാറ്റം കമ്പനിയിലെ തൊഴിലാളികൾക്ക് വൻ തിരിച്ചടിയാകും. കണക്കുകളനുസരിച്ച് ഏകദേശം 1200 പേർക്കെങ്കിലും ആദ്യ ഘട്ടത്തിൽ തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. 2 ജി മൊബൈൽ സേവനങ്ങളിൽ നിന്നും ഡി.ടി.എച്ച് ബിസിനസിൽ നിന്നും മാറി നിൽക്കാനാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.
പുതിയ തീരുമാനം കമ്പനി തൊഴിലാളികളെ അറിയിച്ചതായാണ് സൂചന. ബിസിനസ് അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി തൊഴിലാളികളോട് സ്വയം വിരമിക്കൽ നടത്താനാണ് റിലയൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനകം രണ്ട് സേവനങ്ങളും നിർത്താനാണ് കമ്പനിയുടെ നീക്കം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ വരവാണ് അനിൽ അംബാനിക്ക് കനത്ത തിരിച്ചടി നൽകിയത്. ജിയോ വന്നതോടെ റിലയൻസിെൻറ നഷ്ടം ക്രമാതീതമായി ഉയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.