ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവത്കരണം സ്വാഗതാർഹമാണെന്നും അതിനുമുേമ്പ ശമ്പള കുടിശ്ശിക നൽകണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടു. സ്വകാര്യവത്കരണ വിഷയം ചർച്ചക്കുവരുേമ്പാൾ തങ്ങളുടെ ആവശ്യം ഉന്നയിക്കും. എയർ ഇന്ത്യയുടെ തലപ്പത്ത് സ്വകാര്യ മാനേജ്മെൻറ് വരുന്നത് തങ്ങൾ കാത്തിരിക്കുകയാണ്.
സർക്കാറിെൻറ ഇടപെടലില്ലാത്ത അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും പൈലറ്റുമാർ അറിയിച്ചു. പൈലറ്റുമാരുടെ അസോസിയേഷനും ഇതേ നിലപാട് തന്നെയാണ്. 27,000 ജീവനക്കാർക്കായി 12,00 കോടിയാണ് എയർ ഇന്ത്യ ശമ്പള കുടിശ്ശിക നൽകാനുള്ളത്. പൈലറ്റുമാർക്ക് മാത്രം 400 കോടി രൂപ നൽകാനുണ്ട്. രണ്ടു വർഷം മുമ്പ് അശ്വനി ലോഹാന എയർ ഇന്ത്യയുടെ ചുമതലയേറ്റപ്പോൾ കുടിശ്ശിക തീർക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.