ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ െഎ.ടി.സിയുടെ ലാഭത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 25.61 ബില്യൺ രൂപയാണ് െഎ.ടി.സിയുടെ ആകെ ലാഭം. കഴിഞ്ഞ വർഷം ഇത് 23.85 ബില്യൺ രൂപയായിരുന്നു.
ലാഭം വർധിച്ചുവെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള വളർച്ച ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. പല സാമ്പത്തിക എജൻസികളും 25.81 ബില്യൺ രൂപയുടെ ലാഭം െഎ.ടി.സിക്ക് ആദ്യ പാദത്തിൽ ഉണ്ടാവുമെന്നാണ് പ്രവചിച്ചിരുന്നത്. സിഗരറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് െഎ.ടി.സിയുടെ ലാഭം കൂടാൻ കാരണം. 6.6 ശതമാനത്തിെൻറ വർധനയാണ് സിഗരറ്റ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്.
നേരത്തെ സിഗരറ്റിന് അധിക സെസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം െഎ.ടി.സിയുടെ ഒാഹരി വില കുറയുന്നതിന് കാരണമായിരുന്നു. ഇതുമൂലം െഎ.ടി.സിയിൽ നിക്ഷേപമുള്ള എൽ.െഎ.സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ലാഭഫലം വർധിച്ചത് ഒാഹരി വിപണിയിലും െഎ.ടി.സിക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.