ജിയോയുടെ സാന്നിധ്യം; എയർടെല്ലിന് കനത്ത തിരിച്ചടി

ന്യൂഡൽഹി: വമ്പൻ ഒാഫറുകളുമായി റിലയൻസ് ജിയോ കളം നിറഞ്ഞപ്പോൾ എയർടെല്ലിനുണ്ടായത് കനത്ത തിരിച്ചടി. എയർടെല്ലിെൻറ നാലാം പാദ ലാഭത്തിൽ 72 ശതമാനം കുറവാണ് ഉണ്ടായത്. മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ 373.4 കോടി രൂപയാണ് എയർടെല്ലിെൻറ ആകെ ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,319 കോടിയാണ് ലാഭം.

ആകെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. വരുമാനത്തിൽ 12 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. 24,959.6 കോടിയിൽ നിന്ന് 21,934.6 കോടിയായി കുറഞ്ഞത്.എന്നാൽ ജിയോയുടെ വരവിനെ കുറിച്ച് എയർടെൽ മൗനം പാലിക്കുകയാണ്. ടെലികോം വ്യവസായത്തിലാകമാനം ലാഭത്തിൽ കുറവുണ്ടാകുകയാണെന്നാണ് എയർടെല്ല് സി.ഇ.ഒ ഗോപൽ മിത്തലിെൻറ നിലപാട്. ജിയോയുടെ ഒാഫറുകളെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ നെറ്റ്വർക്കിൽ മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപം നടത്തുമെന്നായിരുന്നു എയർടെൽ സി.ഇ.ഒയുടെ മറുപടി.

കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിലാണ് റിലയൻസ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. മൂന്ന് മാസത്തിന് എല്ലാ സേവനങ്ങളും സൗജന്യമായി നൽകിയിട്ടായിരുന്നു ജിയോയുടെ തുടക്കം. ജിയോയുടെ സൗജന്യ സേവനം മൂലം മറ്റ് മൊബൈൽ സേവനദാതാക്കാളും നിരക്കുകൾ കുറക്കാൻ നിർബന്ധിതരാവുകയായിരുന്നു.

 

Tags:    
News Summary - Airtel Q4 net income plunges 72% on Jio effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.