ന്യൂഡൽഹി: കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏഷ്യയിലെ ഏറ്റവും മോശം കറൻസി ഇന്ത്യൻ രൂപയായിരുന്നു. എന്നാൽ, മോശം അവസ്ഥയിൽ നിന്ന് രൂപ കരകയറുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഡിസംബർ അവസാനത്തോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 75ലെത്തിയിരുന്നു. വെള്ളിയാഴ്ച ഒരു ശതമാനം ഉയർന്ന് 75.645ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. 2020ൽ മാത്രം 5.6 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.
ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതും രാജ്യത്തേക്ക് വലിയ രീതിയിൽ നിക്ഷേപമെത്തുന്നതും രൂപക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. കറൻറ് അക്കൗണ്ട് കമ്മി കുറഞ്ഞതും രൂപക്ക് ഗുണമാവും. ലോക്ഡൗൺ ഇളവുകളെ തുടർന്ന് രാജ്യം പതിയെ സാധാരണനിലയിലേക്ക് നീങ്ങുന്നതും ഓഹരി വിൽപനയിലൂടെ റിലയൻസ് ഇൻഡസ്ട്രീസ് വൻ തുക സ്വരൂപിച്ചതും രൂപക്ക് അനുകൂല ഘടകങ്ങളാണ്.
സാമ്പത്തിക വർഷത്തിെൻറ ഈ പാദത്തിൽ ഇന്ത്യൻ ഓഹരികളിൽ 4.6 ബില്യൺ ഡോളറാണ് ഇതുവരെ നിക്ഷേപമായി എത്തിയത്. ആർ.ബി.ഐ ഡോളർ വാങ്ങുന്നതും രൂപക്ക് കരുത്താവുന്നുണ്ട്. വരും ദിവസങ്ങളിലും സമാനരീതിയിൽ രൂപയുടെ മൂല്യം ഉയരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.