തൃശൂർ: എസ്.ബി.െഎയും റിലയൻസും ചേർന്ന് തുടങ്ങാനിരുന്ന പേമെൻറ് ബാങ്കിെൻറ കാര്യത്തിൽ പുനരാലോചന. കഴിഞ്ഞ ഡിസംബറിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബാങ്ക് ജനുവരിയിലും തുടങ്ങാനായില്ല. പുതിയ ബാങ്ക് വേണോ എന്നാണിപ്പോൾ എസ്.ബി.െഎയുടെ ആലോചന. തങ്ങളുടെ നേതൃമാറ്റവും ജീവനക്കാരുടെ കടുത്ത എതിർപ്പും റിലയൻസ് ജിയോ ഫീച്ചർ ഫോൺ തുടങ്ങുന്നതിലെ അനിശ്ചിതത്വവുമാണ് സംയുക്ത ബാങ്ക് എന്ന ആശയം പുനർചിന്തനത്തിന് വിധേയമാക്കാൻ എസ്.ബി.െഎയെ പ്രേരിപ്പിച്ചത്.
അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് 70 ശതമാനവും എസ്.ബി.െഎക്ക് 30 ശതമാനവും പങ്കാളിത്തമുള്ള പേമെൻറ് ബാങ്കിന് കഴിഞ്ഞ മാർച്ചിലാണ് റിസർവ് ബാങ്ക് ലൈസൻസ് നൽകിയത്. ബാങ്കിെൻറ പ്രവർത്തനം എത്താത്ത പ്രദേശങ്ങളിൽ പേമെൻറ് ബാങ്കിെൻറ സേവനം എത്തിക്കാൻ കഴിയുമെന്നാണ് എസ്.ബി.െഎ പറഞ്ഞിരുന്നത്. എസ്.ബി.െഎയുടെ 15,000 ബിസിനസ് കറസ്പോണ്ടൻറുമാർ അടക്കമുള്ളവരുടെ സേവനവും സാേങ്കതിക സംവിധാനങ്ങളും റിലയൻസിന് തീറെഴുതുന്ന അവസ്ഥ വരുമെന്ന് ചൂണ്ടിക്കാട്ടി ഇത് ജീവനക്കാരുടെ സംഘടനകൾ എതിർത്തിരുന്നു.
പേമെൻറ് ബാങ്ക് തുടങ്ങാൻ ഉത്സാഹിച്ച അരുന്ധതി ഭട്ടാചാര്യക്ക് പകരം ചെയർമാനായെത്തിയ രജനീഷ് കുമാർ ഇക്കാര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. റിലയൻസ് ഫീച്ചർ ഫോൺ വിപണി പിടിച്ചടക്കുന്നതോടെ പേമെൻറ് ബാങ്കിെൻറ പ്രവർത്തനം സാധാരണക്കാർക്കിടയിൽ വ്യാപിപ്പിക്കാൻ കഴിയുമെന്നായിരുന്നു ഇതിെൻറ വക്താക്കളുടെ വാദം. റിലയൻസ് ഫീച്ചർ േഫാൺ പദ്ധതി പിൻവലിക്കുമെന്നാണ് എസ്.ബി.െഎയുടെ വിലയിരുത്തൽ. കഴിഞ്ഞ ആഗസ്റ്റിൽ ബുക്കിങ് നിർത്തിയ ഫീച്ചർ ഫോൺ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. പകരം ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ പുറത്തിറക്കാനാണ് ശ്രമമേത്ര.
മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിച്ചവരെ എയർടെൽ പേമെൻറ് ബാങ്ക് ചൂഷണം ചെയ്തതും എസ്.ബി.െഎ-റിലയൻസ് ബാങ്കിെൻറ പുനരാലോചനക്ക് കാരണമാണേത്ര. പേമെൻറ് ബാങ്കുകളുടെ പ്രവർത്തനത്തെ സംശയ ദൃഷ്ടിയിൽ നിർത്തിയ നടപടിയാണ് എയർടെല്ലിേൻറത്. ഇത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.