തൃശൂർ: മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് നിബന്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ. പണം അടക്കുന്ന ചലാനിൽ അക്കൗണ്ട് ഉടമയുടെ ഒപ്പോ സമ്മതപത്രമോ പണം അടക്കാൻ വരുന്നയാൾക്ക് പാൻ കാർഡുമായി ബന്ധിപ്പിച്ച എസ്.ബി.െഎ അക്കൗണ്ടോ വേണം എന്ന നിബന്ധനയാണ് ഏർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ശാഖകൾക്ക് സർക്കുലർ ലഭിച്ചു. ഇടപാടുകാരുടെ അറിവിലേക്കായി ശാഖകളിൽ നോട്ടീസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പ് തടയാനാണ് ഇൗ നിബന്ധനയെന്നാണ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അക്കൗണ്ട് ഉടമ അറിയാതെ ഒരു ഇടപാടും നടക്കാൻ പാടില്ല. സംശയമുള്ള അക്കൗണ്ടുകൾ പരിശോധിക്കുേമ്പാൾ ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ ഉടമക്ക് കഴിയണം. അതിനൊപ്പം, അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതു പോലുള്ള ഇടപാടുകൾ പരമാവധി നിരുത്സാഹപ്പെടുത്തുകയും നെറ്റ് ബാങ്കിങ് പോലുള്ള പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യംകൂടി ഇതിനുണ്ടെന്നും പറയുന്നു. അതേസമയം, ഡിജിറ്റൽ ഇടപാടിലൂടെയല്ലാതെ പണ വിനിമയം നടത്തുന്നവർ ഇപ്പോഴും വളരെ അധികമാണെന്ന് ബാങ്ക് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ബന്ധുക്കളുടെയും മറ്റും അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവർ ധാരാളമുണ്ട്. എസ്.ബി.െഎയുടേതല്ലാത്ത ഉപഭോക്താക്കൾ മറ്റൊരാളുടെ എസ്.ബി.െഎ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതും സാധാരണമാണ്. അത്തരക്കാർ പാൻ ബന്ധിപ്പിച്ച എസ്.ബി.െഎ അക്കൗണ്ട് തുടങ്ങണമെന്നും അല്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ ഒപ്പോ സമ്മതപത്രമോ വേണമെന്ന് പറയുന്നതും പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ബാങ്കുമായി ബന്ധപ്പെട്ടവർതന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.