ന്യൂയോർക്ക്: അമേരിക്കയുടെ പ്രസിഡൻറായി അധികാരമേറ്റെടുത്ത് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗം തെല്ലൊന്നുമല്ല ആഗോള വ്യാപര മേഖലയെ ഉലക്കുന്നത്. അമേരിക്കക്ക് മുൻഗണന നൽകുമെന്ന ട്രംപിെൻറ വാചകം തന്നെ വരും കാലത്ത് അമേരിക്കയുടെ വ്യാപാരനയം എതു രൂപത്തിലായിരിക്കും എന്നതിെൻറ സൂചനയാണ്.
തൊഴിലുകൾ അമേരിക്കയിൽ തന്നെ നിലനിർത്താൻ ട്രംപ് ശ്രമിക്കുമെന്നുറപ്പാണ്. അതിനായി ആദ്യം മാറ്റം വരുത്തുക എച്ച്-1ബി വിസയിലായിരിക്കും. വിദേശ പൗരൻമാർക്ക് അമേരിക്കിയിൽ തൊഴിൽ ചെയ്യുന്നതിന് ഇനി കർശന വ്യവസ്ഥകൾ പാലിക്കേണ്ടി വരും. വിദേശ തൊഴിലാളികളെ പണിയെടുപ്പിക്കണമെങ്കിൽ തൊഴിലുടമകൾ ബുദ്ധിമുട്ടുകൾ നേരിടും. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഇത് ബാധിക്കുമെന്നുറപ്പാണ്.
മറ്റ് രാജ്യങ്ങളിൽ കാർ പ്ലാൻറുകളുള്ള കമ്പനികൾക്ക് അമേരിക്കയിൽ കാറുകൾ ഇറക്കുമതി ചെയ്യുേമ്പാൾ അധിക നികുതി ഏർപ്പെടുത്തനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. അമേരിക്കയിലെ പല പ്രമുഖ കാർ നിർമാതാക്കളും മെക്സികോ പോലുള്ള രാജ്യങ്ങളിലാണ് കാറുകൾ നിർമിക്കുന്നത്. നിർമാണ ചിലവ് കുറവാണ് എന്നതാണ് മറ്റ് രാജ്യങ്ങളെ തേടിപോകാൻ കാർ കമ്പനികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ അധിക നികുതി ഏർപ്പെടുത്തിയാൽ മറ്റ് രാജ്യങ്ങളിൽ കാർ നിർമ്മിക്കുന്നത് കൊണ്ടുള്ള ലാഭം ഇല്ലാതാകും. ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തടയുന്നതിനുള്ള നടപടികളും ട്രംപിെൻറ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഉറപ്പാണ്.
ഒാഹരി വിപണികളിൽ ട്രംപിെൻറ പ്രസംഗം വരും ദിവസങ്ങളിൽ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ ഒാഹരി വിപണികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.