തിരുവനന്തപുരം: ചരക്കു സേവനനികുതിയുടെ (ജി.എസ്.ടി) പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്ന ഹോട്ടലുകൾക്കും െറസ്റ്റാറൻറുകൾക്കുമെതിരെ കടുത്ത നടപടിക്ക് ജി.എസ്.ടി വകുപ്പ്. നാളിതുവരെ നികുതിയൊന്നും അടക്കാത്ത ഹോട്ടലുകൾപോലും ജി.എസ്.ടിയുടെ മറപിടിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് രംഗത്തെത്തിയത്. ഇത്തരം ഹോട്ടലുകളെക്കുറിച്ച് രഹസ്യമായി വിവരം ശേഖരിച്ച് ജയിൽശിക്ഷ വരെയുള്ള നടപടിക്കാണ് ഒരുങ്ങുന്നത്.
തിരുവനന്തപുരത്തെ ജി.എസ്.ടി വകുപ്പിെൻറ നേതൃത്വത്തിൽ അടുത്തദിവസം സംസ്ഥാനത്ത് പ്രത്യേക പരിശോധന നടത്തും. ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്തവരും കോേമ്പാസിഷൻ നികുതി നിർണയം തെരഞ്ഞെടുത്തവരും അടക്കം വ്യാപകമായി അനധികൃത നികുതി പിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ജി.എസ്.ടി നിയമപ്രകാരം 20 ലക്ഷത്തിൽ അധികം വാർഷികവിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും െറസ്റ്റാറൻറുകളും രജിസ്ട്രേഷൻ എടുക്കാൻ നിർബന്ധിതമാണ്.
ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് മാത്രമേ നികുതി പിരിവിന് അവകാശമുള്ളൂ. നിലവിൽ നോൺ എ.സി വിഭാഗത്തിന് 12ഉം എ.സി വിഭാഗത്തിന് 18ഉം ശതമാനമാണ് ജി.എസ്.ടി. ഇതിൽതന്നെ കോേമ്പാസിഷൻ നികുതി നിർണയം തെരഞ്ഞെടുത്ത ഹോട്ടലുകളും െറസ്റ്റാറൻറുകളും ജി.എസ്.ടി പിരിക്കാൻ പാടില്ലെന്നാണ് നിയമം.
എന്നാൽ, ഇക്കാര്യം മറച്ചുവെച്ചാണ് ഹോട്ടലുകളും െറസ്റ്റാറൻറുകളും തട്ടിപ്പ് നടത്തുന്നതത്രെ. ജി.എസ്.ടി പ്രാബല്യത്തിൽവന്നതുമുതൽ ചെറിയ ഹോട്ടലുകൾേപാലും നികുതി പിരിക്കുന്നുണ്ട്. കോേമ്പാസിഷൻ നികുതി തെരഞ്ഞെടുത്തവരും ഇതിലുണ്ട്. ഇത്രയും കാലം നികുതിതന്നെ കൊടുക്കാത്തവർേപാലും ജി.എസ്.ടിയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊതുജനങ്ങളിൽനിന്ന് ഇങ്ങനെ നികുതി പിരിച്ചവരെ കൈയോടെ പിടികൂടുകയും അടച്ചപണം സർക്കാറിലേക്ക് കണ്ടുെകട്ടുകയുമുള്ള നടപടികളാണ് ജി.എസ്.ടി വകുപ്പിെൻറ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.