കൊച്ചി: കോവിഡ് ഭീതിയിൽ വ്യാപാരം നിലച്ചിട്ടും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 400 രൂപ വർധിച്ചതോടെ 33,200 എന്ന റെക്കോഡ് വിലയിലേക്കാണ് സ്വർണം എത്തിയത്. ഗ്രാമിന് 50 രൂപ വർധിച്ച് 4150 രൂപയായി.
ഏപ്രിൽ ഏഴിലെ 32800 രൂപയെന്ന റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുതിപ്പിെൻറ പാതയിലാണ് സ്വർണം. ലോക്ക്ഡൗണിന് മുമ്പ് മാർച്ച് ആറിന് 32,320 രൂപയായിരുന്നു റെക്കോർഡ് വില. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കോവിഡ് കാലത്തും സ്വർണത്തിെൻറ ആകർഷണീയത വർധിപ്പിക്കുന്നത്.
കൂടാതെ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ ആറ് വര്‍ഷത്തെ താഴ്ചയിലേക്ക് എത്തിയതും വിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 93.24 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ചില്‍ 25 ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. 73 ശതമാനമാണ് കുറഞ്ഞത്. ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി 41 ശതമാനം കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.