എയർ ഇന്ത്യയുടെ കടം തീർക്കാൻ സർക്കാർ  7000 കോടി നൽകും

ന്യൂഡൽഹി: കടത്തിൽ മുങ്ങിയ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ 7,000 കോടി നൽകുമെന്ന് റിപ്പോർട്ട്. കമ്പനിയെ രക്ഷിക്കാൻ ബെയിൽ ഒൗട്ട് പാക്കേജായിരിക്കും സർക്കാർ നടപ്പിലാക്കുക. ഇതിെൻറ ഭാഗമായി രണ്ട് ഘട്ടങ്ങളിലുള്ള പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. കമ്പനിക്കുള്ള മൂലധനമായാട്ടായിരിക്കും കേന്ദ്ര ധനകാര്യമന്ത്രാലയം  7000 കോടി കൈമാറുക.

ഇതിന് പുറമെ 2000 കോടിക്കുള്ള ബാങ്ക് ഗ്യാരണ്ടിയും എയർ ഇന്ത്യക്കായി നൽകും. ഇൗ തുക പ്രവർത്തനമൂലധനമാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്. പാക്കേജിെൻറ ആദ്യ ഘട്ടമായി എയർ ഇന്ത്യയുടെ ആസ്തികൾ  എസ്.പി.വി(സ്പെഷ്യൽ പർപ്പസ് എൻറിറ്റി)യിലേക്ക് മാറ്റുകയാണ് ചെയ്യുക. കമ്പനിയുടെ 35,484 കോടിയുടെ രൂപയാണ് എസ്.പി.വി അക്കൗണ്ടിലേക്ക് മാറ്റുക. ബാക്കി വരുന്ന 19,826 കോടി എയർ ഇന്ത്യയുടെ കൈവശം തന്നെയായിരിക്കും.

രണ്ടാം ഘട്ടമായിട്ടായിരിക്കും 7,000 കോടി മൂലധനത്തോട് കൂട്ടിച്ചേർക്കുക. അടുത്ത മാസം 6000 കോടി, ഡിസംബർ, ജനുവരി മാസങ്ങളിലായി യഥാക്രമം 400, 600 കോടി എന്നിങ്ങനെ  മൂന്ന് തവണയായിട്ടായിരിക്കും തുക നൽകുക

Tags:    
News Summary - Centre Plans Rs 7,000 Crore SOS Fund to Bail Out Air India, Transfer of Debt to Special Purpose Vehicle-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.