ട്രംപ് വന്നു; ബിറ്റ്കോയിൻ വീണ്ടും കുതിച്ചു

ന്യൂയോർക്: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് മുന്നോടിയായി ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിന്റെ വിലയിൽ വൻ കുതിപ്പ്. എക്കാലത്തെയും ഉയർന്ന നിലവാരമായ 1.05 കോടി രൂപ തിങ്കളാഴ്ച മറികടന്നു.

24 മണിക്കൂറിനിടെ 2.78 ശതമാനമാണ് ബിറ്റ്കോയിൻ വിലയിലുണ്ടായ ഉയർച്ച. ഒരാഴ്ചക്കിടെ 14.96 ശതമാനവും ഉയർന്നു. നിലവിലെ വിപണിമൂല്യം 2.13 ലക്ഷം കോടി ഡോളറാണ്. ക്രിപ്റ്റോ കറൻസിയെ അനുകൂലിക്കുന്ന ട്രംപിന്റെ വരവ് ആവേശത്തോടെയാണ് വിപണി സ്വീകരിച്ചത്. നേരത്തെ, ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ബിറ്റ്കോയിൻ മൂല്യം ലക്ഷം ഡോളർ മറികടന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് സ്വന്തം പേരിൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കിയതും വിപണിയെ ആവേശത്തിലാക്കി. ആദ്യ ദിവസം തന്നെ 300 ശതമാനം നേട്ടമുണ്ടാക്കാൻ ട്രംപ് കോയിന് കഴിഞ്ഞു.

പിന്നാലെ, ഭാര്യ മെലാനിയ ട്രംപും തിങ്കളാഴ്ച സ്വന്തം പേരിൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കി.

Tags:    
News Summary - Trump came; Bitcoin surged again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.