പ്രതീകാത്മക ചിത്രം
ലക്ഷങ്ങളും കോടികളും വരുമാനമുള്ളവർ ഉപയോഗിക്കുന്ന ആഡംബര ഉൽപന്നങ്ങൾ ഇ.എം.ഐ വഴി വാങ്ങുന്ന പുതുതലമുറയുടെ ശീലം വലിയ സാമ്പത്തിക-സാംസ്കാരിക-മാനസിക തകർച്ചയിലെത്തിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധർ
സെലബ്രിറ്റീസ് മുതൽ അതിസമ്പന്നർ വരെ നടന്നുനീങ്ങുമ്പോൾ, അവരുടെ വാച്ചിലും ഷൂസിലും ഹാൻഡ്ബാഗിലും വസ്ത്രത്തിലുമെല്ലാം ‘വട്ട’മിട്ട് യൂട്യൂബർമാർ വിളിച്ചുപറയുന്ന ലക്ഷങ്ങളുടെ വിലക്കണക്ക് കേട്ട് കണ്ണു തള്ളുന്നവരാണല്ലോ നമ്മൾ. ഇടത്തരക്കാർക്കൊന്നും സങ്കൽപിക്കാൻ കഴിയാത്ത വിലയുള്ള ഈ അത്യാഡംബര വസ്തുക്കൾ വാങ്ങണമെന്ന ആശ വില കേൾക്കുമ്പോൾതന്നെ പലരും ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ, ഇങ്ങനെ സ്കിപ് ചെയ്ത് പോകാൻ അനുവദിക്കാതെ ജെൻ സിയെയും മിലേനിയൽസിനെയും കൊണ്ട് ഇവ വാങ്ങിപ്പിക്കാനുള്ള കുതന്ത്രമാണ് വിപണിയിലെ പുതിയ വിശേഷം.
ലക്ഷ്വറി ഷൂസുകൾ മുതൽ ഹാൻഡ് ബാഗുകൾ വരെയുള്ളവക്ക് ഇ.എം.ഐ സൗകര്യം ഏർപ്പെടുത്തി വിൽപന കൂട്ടുന്നതാണ് തന്ത്രം. സാധാരണക്കാരൻ വാങ്ങുന്ന ഒരു ഷൂസിന്റെ വിലയോളം മാസം ഇ.എം.ഐ നൽകി ജെൻ സി പിള്ളേര് ലക്ഷ്വറി ഷൂകൾ വാങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ തന്ത്രം. ഇത് ഫലിക്കുന്നുണ്ടെന്നാണ് വിപണിയിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാസശമ്പളത്തിൽനിന്ന് ഒരു വലിയ തുക ഇങ്ങനെ അത്യാഡംബരത്തിനായി ചെലവിടുന്നത് പുതുതലമുറയെ വലിയ സാമ്പത്തിക-സാംസ്കാരിക-മാനസിക തകർച്ചയിലെത്തിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇ.എം.ഐ എന്നത് അത്യാവശ്യത്തിനുള്ള, റിസ്കുള്ള സാമ്പത്തിക ഞാണിൻമേൽ കളിയാണ്. ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന എക്സൈറ്റ്മെന്റിനു വേണ്ടി അതിൽ തലവെച്ചാൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രതിസന്ധിയിൽ നമ്മെ എത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.