പണമിടപാടുകൾക്ക് ഗാരൻറിയായി തോന്നുംപോലെ ചെക്ക് കൊടുത്ത്, മടങ്ങിയാൽ കോടതിയിൽ േപായ്ക്കോ എന്ന മനോഭാവം ഇനി വേണ്ട. ഏതെങ്കിലും കാലത്ത് കേസ് വിധിയാകുേമ്പാൾ അന്ന് കൊടുത്താൽ മതിയല്ലോ പണം, എന്ന ചിന്തയും മാറ്റിവെക്കാം. ചെക്ക് മടങ്ങുന്ന സംഭവങ്ങൾക്ക് മുക്കുകയറിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അതിനായുള്ള നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് (അമെൻഡ്മെൻറ്) ബിൽ 2018ന് പാർലമെൻറിെൻറ അനുമതി ലഭിച്ചുകഴിഞ്ഞു.
ഇനി ചെക്ക് മടങ്ങുന്ന കേസുകളിൽ, ചെക്ക് കൊടുത്തയാൾ ഇടപാടുകാരന് ഇടക്കാലാശ്വാസം നൽകേണ്ടിവരും. മാത്രമല്ല, കോടതി വിധി എതിരായാൽ മേൽക്കോടതിയിൽ അപ്പീൽ പോകണമെങ്കിൽ, അതിന് മുമ്പായും നൽകണം ഇടക്കാലാശ്വാസം. ഒരു ഉത്തരവാദിത്വവുമില്ലാതെ വണ്ടിച്ചെക്ക് നൽകുകയും ചെക്ക് കേസുകളുടെ ആധിക്യത്താൽ കോടതികൾ ശ്വാസംമുട്ടുകയും ചെയ്യുന്ന പ്രതിസന്ധി ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ രാജ്യത്തൊട്ടാകെ കീഴ്ക്കോടതികളിൽ 16 ലക്ഷത്തിലധികം വണ്ടിച്ചെക്ക് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഹൈകോടതികളിൽ 34,000ത്തിലധികം വണ്ടിച്ചെക്ക് കേസുകളുമുണ്ട്. ഇനി വണ്ടിച്ചെക്ക് കേസ് പരിഗണിക്കുന്ന കോടതിക്ക്, കേസ് പരിഗണിക്കുന്ന വേളയിൽതന്നെ ഇടക്കാലാശ്വാസം നൽകാൻ ഉത്തരവിടാൻ കഴിയും.
ചെക്കിൽ രേഖപ്പെടുത്തിയ തുകയുടെ ചുരുങ്ങിയത് 20 ശതമാനം തുക ചെക്ക് കൊടുത്തയാൾ ഇടപാടുകാരന് നൽകണം. കേസ് ചെക്ക് കൊടുത്തയാൾക്ക് എതിരെ തീർപ്പാവുകയും അതിനെതിരെ അപ്പീൽ പോകാൻ ഉദ്ദേശിക്കുകയും ചെയ്താൽ അപ്പോഴും നൽകേണ്ടിവരും മിനിമം 20 ശതമാനം തുക. കീഴ്ക്കോടതിയിൽനിന്ന് കേസ് ഹൈകോടതിയിലേക്ക് നീട്ടാനാണ് പദ്ധതിയെങ്കിൽ, ചെക്കിൽ രേഖപ്പെടുത്തിയ തുകയുടെ 40 ശതമാനം എതിർപാർട്ടിക്ക് മുൻകൂറായി നൽകേണ്ടിവരുമെന്ന് ചുരുക്കം. ചെക്ക് നൽകിയയാൾക്ക് അനുകൂലമായാണ് കേസ് തീർപ്പാകുന്നതെങ്കിൽ, ഇടക്കാലാശ്വാസ തുക പലിശ സഹിതം തിരികെ നൽകാനും കോടതിക്ക് ഉത്തരവിടാനാകും.
അതേസമയം, യാഥാർഥ്യങ്ങൾ കാണാതെയാണ്നിയമം രൂപകൽപന ചെയ്തിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. നിയമത്തിെൻറ കണ്ണിൽ, തെറ്റ് എപ്പോഴും ചെക്ക് നൽകുന്നവരുടെ ഭാഗത്തും ശരി എപ്പോഴും സ്വീകരിക്കുന്നവരുടെ ഭാഗത്തും എന്ന മുൻവിധിയുണ്ടെന്നാണ് ആരോപണം. പല ബ്ലേഡ് കമ്പനികളും വായ്പയേക്കാൾ പലമടങ്ങ് അധികം തുകക്ക് ചെക്ക് എഴുതിവാങ്ങുന്നതിനാൽ നിയമം കുരുക്കായി മാറുമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.