??????? ??????????????? ???????????????? ???????????...

കൊടുംവെയിലിൽ കത്തിക്കരിഞ്ഞുപോയ പാടങ്ങൾ നോക്കി നെടുവീർപ്പിടുന്ന, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കാഴ്ച ഒട്ടും പുതുമയല്ലാത്ത മഹാരാഷ്ട്രയിൽനിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തകൂടി. കരിമ്പുപ ാടങ്ങളിൽ ജോലി കിട്ടാനായി സ്വന്തം ഗർഭപാത്രം അറുത്തുമുറിച്ചു കളയുന്ന സ്ത്രീകളുള്ള ഗ്രാമങ്ങൾ മഹാരാഷ്ട്രയിൽ വ്യാപകമാകുന്നു. ‘ദ ഹിന്ദു ബിസിനസ്ലൈൻ.കോ’മിലെ രാധേശ്യാം ജാദവാണ് രാജ്യം ഞെട്ടേണ്ട ഈ വാർത്ത പുറത്തുകൊണ്ടു വന്നത്.

‘ഗർഭപാത്രമുള്ള സ്ത്രീകളെ അപൂർവമായി മാത്രമേ ഈ ഗ്രാമത്തിൽ നിങ്ങൾക്ക് കാണാൻ കഴിയൂ..’ മഹാരാഷ്ട് രയിലെ വരൾച്ച രൂക്ഷമായ ബീഡ് ജില്ലയില ഹാജിപൂർ ഗ്രാമത്തിലെ മണ്ഡ ഉഗലെ എന്ന കർഷക സ്ത്രീ പറയുന്നു. ഗ്രാമത്തിലെ പകു തിയിലേറെ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തുകഴിഞ്ഞതായി ഉഗലെ സാക്ഷ്യപ്പെടുത്തുന്നു...

എന്തിനാണ് സ്ത്രീകൾ ഇങ്ങനെ കൂട്ടത്തോടെ ഗർഭപാത്രം അറുത്തുമുറിച്ച് കളയുന്നത്...?

ഒക്ടോബർ മുത ൽ മാർച്ച് വരെയുള്ള കാലത്ത് ധാരാളം സ്ത്രീകളും പുരുഷന്മാരും കരിമ്പ് വെട്ടുന്ന ജോലിക്കായി ബീഡ് ജില്ലയിലേ ക്ക് കുടിയേറാറുണ്ട്. വിശാലമായ കരിമ്പു പാടങ്ങളിൽ തുടർച്ചയായി വിളവെടുപ്പു നടക്കുന്ന സമയമാണിത്. കരാറടിസ്ഥാ നത്തിലാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. സ്ത്രീകളിൽ ആർത്തവമുണ്ടാകുന്ന സമയത്ത് ഒന്നോ രണ്ടോ ദിവസങ്ങൾ പണിക്കു വരാതെയിരിക്കും. വരാത്ത ദിവസങ്ങളിൽ 500 രൂപ വീതം പിഴ ഈടാക്കും. തുച്ഛമായ വരുമാനം മാത്രമുള്ള കർഷകർ പിഴയിൽ നിന്ന് രക്ഷനേടാൻ കണ്ട എളുപ്പവഴിയാണ് ഗർഭപാത്രം നീക്കം ചെയ്യൽ. അതോടെ ആർത്തവവും നിലയ്ക്കുമല്ലോ...

ആരാധനാലയങ്ങളിൽ മാത്രമല്ല, കൃഷിയിടങ്ങളിൽ പോലും ആർത്തവം അയിത്തവും പാപവുമായി മാറുന്ന ഞെട്ടിപ്പിക്കുന്ന കഥയാണ് മഹാരാഷ്ട്രയിലെ കരിമ്പുപാടങ്ങളിൽ നിന്ന് കേൾക്കുന്നത്

‘കൃത്യമായ സമയത്തിനുള്ളിൽ കരിമ്പ് വിളവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനിടയിൽ ആർത്തവത്തിന്‍്റെ പേരിൽ പണിക്കാർ വിശ്രമത്തിനായി പോയാൽ ഞങ്ങൾക്ക് നഷ്ടമുണ്ടാകും...’ ഈ ക്രൂരകൃത്യത്തെക്കുറിച്ച് കരാറുകാരനായ ദാദാ പാട്ടീലിന്‍്റെ ന്യായീകരണമാണിത്.

ആശുപത്രിയിൽ പോയി ഹിസ്റ്ററക്ടോമി ശസ്ത്രക്രിയക്ക് വിധേയമായി ഗർഭപാത്രം നീക്കം ചെയ്യാൻ കരാറുകാർ തന്നെയാണ് സ്ത്രീ തൊഴിലാളികൾക്ക് മുൻകൂറായി പണം നൽകുന്നത്.

ആരാധനാലയങ്ങളിൽ മാത്രമല്ല, കൃഷിയിടങ്ങളിൽ പോലും ആർത്തവം അയിത്തവും പാപവുമായി മാറുന്ന ഞെട്ടിപ്പിക്കുന്ന കഥയാണ് മഹാരാഷ്ട്രയിലെ കരിമ്പുപാടങ്ങളിൽ നിന്ന് കേൾക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തിയ ‘തതാപി’ എന്ന സംഘടനയുടെ പ്രവർത്തകൻ അച്യുത് ബൊർഗാവോങ്കർ പറയുന്നത് കേൾക്കൂ...
‘കരിമ്പ് വിളവെടുപ്പിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ ആർത്തവത്തെ ഒരു വലിയ പ്രശ്നമായാണ് കാണുന്നത്. ആർത്തവം ഒഴിവാക്കാൻ അവരുടെ മുന്നിലുള്ള ഒരേയൊരു വഴി ഗർഭപാത്രം ഉപേക്ഷിക്കലാണ്. അതിന്‍്റെ പ്രത്യാഘാതങ്ങൾ ചെറുതല്ല. അവരുടെ ആരോഗ്യത്തെ ഗുരുതരമായാണ് അത് ബാധിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ കാരണം അമിതമായി തൂക്കം വർധിക്കുകയും മറ്റ് അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മാനസിക ആരോഗ്യത്തെയും അത് പ്രതികൂലമായി ബാധിക്കുന്നു. 25 വയസ്സുള്ള യുവതികൾ പോലും ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയമാകുന്നതായി ഞങ്ങൾ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്...’ - അച്യുത് ബൊർഗാവോങ്കർ പറയുന്നു.

ആർക്കു വേണം ഈ ഗർഭാപത്രം..?

സത്യഭാമ എന്ന സ്ത്രീയുടെ ഭർത്താവ് ബണ്ഡു ഉഗലെ പറയുന്നതിങ്ങനെയാണ്..
‘ആയിരം കിലോ കരിമ്പ് വെട്ടിയാൽ ഞങ്ങൾ രണ്ടുപേർക്കും കൂടി കിട്ടുന്നത് 250 രൂപയാണ്. ഒരുദിവസം ഞങ്ങൾ രണ്ടുപേരും ചേർന്ന് മൂവായിരം, നാലായിരം കിലോ കരിമ്പ് വെട്ടും. ഒരു സീസണിൽ നാല്, അഞ്ച് മാസമാണ് പണിയുണ്ടാവുക. ഏകദേശം 300 ടൺ കരിമ്പ് ഒരു സീസണിൽ ഞങ്ങൾ വെട്ടും. ആ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു വേണം ഞങ്ങൾക്ക് വർഷം മുഴുവൻ ജീവിക്കാൻ. അതിനിടയിൽ ഒരു ദിവസമൊക്കെ പണിയെടുക്കാതിരുന്നാൽ എല്ലാം താളം തെറ്റും. ആരോഗ്യപ്രശ്നമൊന്നും അപ്പോൾ നോക്കിയിട്ട് കാര്യമില്ല...’

രാജ്യം വൻ വളർച്ച നേടിയെന്ന് പ്രധാനമന്ത്രി വീമ്പിളക്കുമ്പോഴാണ് ജീവിക്കാൻ വഴിതേടി ഗർഭപാത്രം ഉപേക്ഷിക്കേണ്ട ഗതികേടിൽ കൃഷിക്കാർ അകപ്പെട്ടിരിക്കുന്നത്.

കരാറുകാരിൽ നിന്ന് അതിഭീകരമായ ലൈംഗിക പീഡനവും സ്ത്രീ തൊഴിലാളികൾ നേരിടേണ്ടിവരുന്നുണ്ടെന്ന് തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും സംവിധാനമില്ലാത്ത വൃത്തിഹീനമായ താൽക്കാലിക കൂടാരങ്ങളിലാണ് സ്ത്രീകളെ താമസിപ്പിച്ചിരിക്കുന്നത്. ഈ സമയത്ത് ആർത്തവം കൂടിയുണ്ടായാൽ അവർ ആകെ ബുദ്ധിമുട്ടിലാകും.

‘ഗർഭപാത്രമുള്ള സ്ത്രീകളെ അപൂർവമായി മാത്രമേ ഈ ഗ്രാമത്തിൽ നിങ്ങൾക്ക് കാണാൻ കഴിയൂ

വയറു വേദനയോ, വെള്ളപോക്കിന്‍്റെയോ അസുഖവുമായി ചെല്ലുന്ന സ്ത്രീ തൊഴിലാളികളുടെ പോലും ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ് സ്വകാര്യ ഡോക്ടർമാർ നിർദേശിക്കുന്നതെന്നും ഇവരും കരാറുകാരുമായി അവിഹിത ഇടപെടലുകൾ ഉണ്ടെന്നും ഗ്രാമവാസികൾ തന്നെ പറയുന്നു..

(കടപ്പാട്: thehindubusinessline.com)

.

Tags:    
News Summary - menstruation is a sin in sugar cane field of maharashtra beed district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.