പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ ഏറെ പ്രതീക്ഷയോടെ വിളവിറക്കിയ കോലിഞ്ചി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇഞ്ചിയുടെ വർഗത്തിലെ കാട്ടുചെടിയാണ് കോലിഞ്ചി.
സീതത്തോട്, ആങ്ങമൂഴി, ചിറ്റാര്‍, വയ്യാറ്റുപുഴ, തണ്ണിത്തോട്, തേക്കുതോട് പ്രദേശങ്ങളിലാണ് കൃഷി. കോലിഞ്ചിക്ക് കൃത്യമായ വില നിർണയിക്കപ്പെടാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിൽ കൃഷി ചെയ്ത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്. ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ മാർക്കറ്റിലെ വിപണന കേന്ദ്രത്തിലാണ് വിൽപന. എന്നാൽ, വില കർഷകർക്കു തിട്ടമില്ലാത്തതിനാൽ ഇടനിലക്കാരുടെ ചൂഷണത്തിൽപെടുകയാണ്.
വിലക്കുറവിനു പുറമെ, വന്യമൃഗശല്യവും കര്‍ഷകരെ വലക്കുന്നു. കാട്ടുപന്നികളും കുരങ്ങുകളും ആനയുമൊക്കെയാണ് പ്രധാന ശല്യക്കാര്‍. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന ഇവ കൃഷി നശിപ്പിച്ച ശേഷമാകും മടങ്ങുന്നത്.
കിളച്ചെടുത്ത കോലിഞ്ചി തൊലി ചെത്തിക്കളഞ്ഞ് ഉണക്കിയാണ് വിറ്റഴിക്കുന്നത്. 10 കിലോ കോലിഞ്ചി ചെത്തിയൊരുക്കുമ്പോള്‍ 40 രൂപ നിരക്കിലാണ് കൂലി നല്‍കുന്നത്. എന്നാല്‍, ഇത് വിപണിയില്‍ എത്തിക്കുമ്പോള്‍ കര്ഷകന് ലഭിക്കുന്ന ലാഭം തൊഴിലാളികള്‍ക്ക് കൊടുക്കാന്‍പോലും തികയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.