ലോകത്തെ ഏറ്റവും ഉയരമുള്ള തടികെട്ടിടം നിർമിക്കാൻ ആസ്‌ട്രേലിയയിൽ അനുമതി. ആസ്‌ട്രേലിയയിലെ പെർത്തിലാണ് 627 അടി ഉയരമുള്ള "ഹൈബ്രിഡ്" ടവർ നിർമിക്കുന്നത്. ഗ്രാഞ്ച് ഡവലപ്‌മെന്‌റ് എന്ന കമ്പനിയുടേതാണു ഈ പദ്ധതി. പെർത്തിലെ ഡവലപ്‌മെന്‌റ് അസസ്‌മെന്‌റ് പാനൽ അധികൃതരാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
സി 6 ബിൽഡിങ് എന്നാണ് തടികെട്ടിടത്തിന് താൽക്കാലികമായി നൽകിയ പേര്. പൂർണമായും തടികൾ ഉപയോഗിച്ചാവില്ല കെട്ടിടം നിർമിക്കുന്നത്. എന്നാൽ 42% തടിയിലാകും നിർമാണം. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടമായി സി6 മാറും.
നിലവിൽ ഇത്തരത്തിലുള്ള ഏറ്റവും ഉയരമുള്ള കെട്ടിടം യു.എസിലെ വിസ്‌കോൻസിനിലെ അസന്‌റ് ടവറാണ്. 284 അടിയാണ് ഇതിന്‍റെ ഉയരം. ഈ കെട്ടിടത്തിന്റെ ഇരട്ടിയിലധികം പൊക്കമുണ്ടാകും പെർത്തിൽ പണിയാൻ പോകുന്ന കെട്ടിടത്തിന്. തെക്കൻ പെർത്തിലെ ചാൾസ് സ്ട്രീറ്റിലാകും തടികെട്ടിടം പണിതീർക്കുക.
ഗ്രേഞ്ച് ഡെവലപ്‌മെന്റ് അനുസരിച്ച്, 50 നിലകളുള്ള ടവറിൽ 200-ലധികം അപ്പാർട്ട്‌മെന്റുകൾ അടങ്ങിയിരിക്കും, ഇത് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് റെസിഡൻഷ്യൽ കെട്ടിടമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.