എച്ച്-1 ബി വിസ നിർത്തണമെന്ന് വിവേക് രാമസ്വാമി; അടിമത്തമെന്നും ലോട്ടറി സമ്പ്രദായമെന്നും വിമർശനം

വാഷിങ്ടൺ: താൻ യു.എസ് പ്രസിഡന്റായാൽ എച്ച്-1 ബി വിസ സമ്പ്രദായം നിർത്തുമെന്ന് റിപ്പബ്ലിക് പാർട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സര രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. എച്ച്-1 ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദഗ്ധ തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വിസയാണ് എച്ച്-1 ബി. പതിനായിരക്കണക്കിന് ഇന്ത്യൻ, ചൈനീസ് തൊഴിലാളികളാണ് ഇതുപയോഗിച്ച് യു.എസിൽ ജോലിയെടുക്കുന്നത്. ഇവരെ ആശങ്കയിലാക്കുന്നതാണ് വിവേകിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ മുൻ കമ്പനി റോവന്റ് സയൻസസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.

നിലവിൽ, എച്ച്-1 ബി വിസയുടെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എച്ച്-1 ബി വിസയിലൂടെ വിദഗ്ധ വിദേശ തൊഴിലാളികളുടെ പ്രവേശനം ഇരട്ടിയാക്കാൻ നിർദേശിക്കുന്ന ബിൽ ഇന്ത്യൻ വംശജനായ യു.എസ് പ്രതിനിധി സഭാംഗം രാജ കൃഷ്ണമൂർത്തി കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ചിരുന്നു. പ്രതിവർഷം ലഭ്യമായ എച്ച്-1 ബി വിസകളുടെ എണ്ണം 65,000ൽനിന്ന് 1,30,000 ആയി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിട്ടത്.

Tags:    
News Summary - Vivek Ramaswamy wants to stop H-1B visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.