കൊളംബിയ: യു.എൻ അടിയന്തര യോഗം വിളിക്കണമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേല അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചു.
സ്പെയിൻ: വെനിസ്വേലക്കും യു.എസിനും ഇടയിൽ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് വിദേശകാര്യ മന്ത്രാലയം.
റഷ്യ: യു.എസിനെ കടുത്ത ഭാഷയിൽ വിമർശിച്ചും നടപടിയെ അപലപിച്ചും വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും നയതന്ത്രത്തിനുമേൽ പ്രത്യയശാസ്ത്ര വൈര്യത്തിന്റെ വിജയമാണിതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന.
ഇറാൻ: യു.എസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. വെനിസ്വേലയുടെ സ്വയം നിർണയാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമെന്ന് വിദേശകാര്യ മന്ത്രാലയം.
ക്യൂബ: യു.എസ് നടപടിയെ ക്രിമിനൽ ആക്രമണം എന്നാണ് പ്രസിഡന്റ് ബെർമ്യൂഡസ് വിശേഷിപ്പിത്.
അർജന്റീന: അമേരിക്കയുടെ നടപടിയെ ന്യായീകരിച്ചും പ്രശംസിച്ചും പ്രസിഡന്റ് യാവിയർ മിലെയ്. ‘സ്വാതന്ത്ര്യം നീണാൾ വാഴട്ടെ! മദൂറോ ഭരണം തുലയട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജർമനി: നിഷ്പക്ഷ നിലപാട്. സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
ഇറ്റലി: നിലപാട് വ്യക്തമാക്കിയില്ല. എന്നാൽ, യു.എസ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.