വാഷിങ്ടൺ: അമേരിക്കയിൽ പാർലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്കും വോട്ടെടുപ്പ് നടക്കും. ഒരു ദിവസം കൊണ്ടുതന്നെ ഫലം അറിയാം. പ്രസിഡന്റ് ജോ ബൈഡന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലും രണ്ടു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ജനമനസ്സിന്റെ സൂചനയുമായി ഇടക്കാല തെരഞ്ഞെടുപ്പ് മാറും. അടുത്ത തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ പക്ഷത്തും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഡെമോക്രാറ്റുകൾക്കു വേണ്ടിയും പ്രചാരണ പക്ഷത്ത് സജീവമായിരുന്നു.
നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കുകൾക്ക് 50 സീറ്റും ഡെമോക്രാറ്റുകൾക്ക് 48 സീറ്റും സ്വതന്ത്രർക്ക് രണ്ടു സീറ്റുമാണുള്ളത്. അതുകൊണ്ടുതന്നെ 35 സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഭൂരിപക്ഷം നിർണായക തീരുമാനങ്ങളെടുക്കുന്നതിന് സഹായകമാണ്. റിപ്പബ്ലിക്കുകൾ സഭയിൽ ഭൂരിപക്ഷം നേടിയാൽ ബൈഡൻ ഭരണകൂടത്തിന് വെല്ലുവിളിയാകും. ഹൗസ് ഓഫ് റെപ്രസന്റേറ്റിവിൽ ഡെമോക്രാറ്റുകൾക്ക് 220 അംഗങ്ങളും റിപ്പബ്ലിക്കുകൾക്ക് 212 അംഗങ്ങളുമാണുള്ളത്. മൂന്നു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.