ട്വിറ്ററിന്‍റേത് അപകടകരമായ മാതൃക, മാധ്യമ ശബ്ദങ്ങൾ നിശബ്ദമാക്കരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ഇലോൺ മസ്കിനെ വിമർശിച്ചവരുടെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്‍റെ നടപടിയിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസ്. ട്വിറ്ററിന്‍റെ നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റിഫാനെ ഡുറാജിക് പ്രതികരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടമാണെന്ന് അവകാശപ്പെടുന്ന ഒരു വേദിയിൽ മാധ്യമ ശബ്ദങ്ങൾ നിശബ്ദമാക്കരുത്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സെൻസർഷിപ്പും ശാരീരിക ഭീഷണികളും അതിലും മോശമായ നടപടികളും നേരിടുന്ന സമയത്ത് ഈ നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കും.

വസ്തുതാപരമായ വിവരങ്ങൾ പങ്കിടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്‌ഫോമായാണ് യു.എൻ ട്വിറ്ററിനെ ഉപയോഗിക്കുന്നത്. പൊതുവിടമായ ട്വിറ്ററിൽ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ കാലാവസ്ഥാ വിവരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ആശങ്കാജനകമായ രീതിയിലാണ് വർധിക്കുന്നത്. ദൈനംദിന സംഭവവികാസങ്ങൾ യു.എൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്റ്റിഫാനെ ഡുറാജിക് വ്യക്തമാക്കി.

സമീപകാലത്ത് ഇലോൺ മസ്കിനെ കുറിച്ചും അദ്ദേഹം ട്വിറ്റർ സ്വന്തമാക്കിയ ശേഷമുള്ള മാറ്റം സംബന്ധിച്ചും എഴുതിയ വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോര്‍ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചത്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടര്‍ റയാന്‍ മാക്, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡ്ര്യൂ ഹാര്‍വെല്‍, സി.എന്‍.എൻ റിപ്പോര്‍ട്ടര്‍ ഡോണി ഒ. സള്ളിവന്‍, മാഷബിള്‍ റിപ്പോര്‍ട്ടര്‍ മാറ്റ് ബൈൻഡര്‍, യു.എസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ റുപർ തുടങ്ങിയവരുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.

ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്നാണ് ഇതിനോടുള്ള മസ്കിന്‍റെ പ്രതികരണം. മറ്റുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പരസ്യമാക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ളതാണ് ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍.

Tags:    
News Summary - UN slams Twitter's arbitrary suspension of journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.