തൂനിസ്: തുനീഷ്യയിലെ പ്രതിപക്ഷ നേതാവായ റാഷിദ് ഗനൂച്ചിക്ക് 22 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഏപ്രിൽ മുതൽ ജയിലിലുള്ള ഗനൂച്ചിക്കെതിരെ രാജ്യത്തിന്റെ സുരക്ഷ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭീകരവാദം, നിയമവിരുദ്ധ വിദേശ ഫണ്ട് കൈപ്പറ്റൽ തുടങ്ങിയ കേസുകളിലാണ് നിലവിൽ ഗനൂച്ചി തടവ് ശിക്ഷ അനുഭവിക്കുന്നത്. ഇതാദ്യമായാണ് തുനീഷ്യയിൽ പ്രതിപക്ഷ നേതാവിന് ഇത്രയും കടുത്ത ശിക്ഷ വിധിക്കുന്നത്.
ഗനൂച്ചിക്കൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും മുൻ പ്രധാനമന്ത്രി ഹിക്കെം മെച്ചിച്ചിക്കും അന്നഹ്ദ പാർട്ടിയുടെ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.