വാഷിങ്ടൺ: പാം ബീച്ചിലെ സാമൂഹികപ്രവർത്തകയായ ബെറ്റിന ആൻഡേഴ്സണുമായുള്ള മകന്റെ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഔദ്യോഗിക തിരക്കുകൾ കാരണം മകന്റെ വിവാഹം തനിക്ക് മിസ്സാവുമെന്നും അമേരിക്കക്കാരോടുള്ള സ്നേഹം തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"നിർണായക സമയത്ത് വാഷിങ്ടൺ ഡി.സി.യിൽ വൈറ്റ് ഹൗസിൽ തുടരേണ്ടത് പ്രധാനമാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.'എന്റെ മകൻ ഡോൺ ജൂനിയറിനൊപ്പം, അദ്ദേഹത്തിന്റെ ഭാര്യയാകാൻ പോകുന്ന ബെറ്റിനയ്ക്കൊപ്പം ആയിരിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എങ്കിലും ഗവൺമെന്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, അമേരിക്കൻ ഐക്യനാടുകളോടുള്ള എന്റെ സ്നേഹം എന്നിവ എന്നെ അതിന് അനുവദിക്കുന്നില്ല. ഈ നിർണായക സമയത്ത് വൈറ്റ് ഹൗസിൽ വാഷിങ്ടൺ ഡി.സി.യിൽ തുടരേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഡോണിനും ബെറ്റിനയ്ക്കും അഭിനന്ദനങ്ങൾ!' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഈ വാരാന്ത്യത്തിൽ ബഹാമസ് ദ്വീപിൽ ചെറിയ ചടങ്ങായിട്ടാണ് ട്രംപ് ജൂനിയറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ തനിക്കിത് മോശം സമയമാണെന്നും ട്രംപ് വ്യാഴാഴ്ച പ്രതികരിച്ചിരുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക സമയത്ത് താൻ വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും മാധ്യമങ്ങൾ തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപ് ജൂനിയറിന്റെ മൂന്നാമത്തെ വിവാഹമാണിത്. മുൻ മോഡലും നടിയുമായ വനേസയായിരുന്നു ആദ്യ ഭാര്യ. 12 വർഷം നീണ്ട ബന്ധത്തിൽ അഞ്ച് കുട്ടികളുണ്ട്. 2018-ൽ വനേസ വിവാഹമോചനത്തിന് അപേക്ഷ നൽകി. പിന്നീട് യു.എസ് ടെലിവിഷൻ താരമായ കിംബർലി ഗിൽഫോയിലെ വിവാഹം ചെയ്തു. ഇത് 2024 വരെ നീണ്ടുനിന്നു.Sonnet 4.6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.