മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് ട്രംപ്

ന്യൂഡൽഹി: മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ്. നിലവിൽ യു.എസിലുള്ള മൂന്നാം ലോകരാജ്യക്കാരെ നാടുകടത്തുമെന്ന സൂചനയും ട്രംപ് നൽകി. യു.എസിനെ പഴയനിലയിലാക്കുന്നതിന് ഇത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എസിന്റെ കുടിയേറ്റനയം സാ​ങ്കേതിക വളർച്ചക്കിടയിലും രാജ്യത്തെ പുറകോട്ടടിച്ചു. ഇതിൽ നിന്നും യു.എസിന് പൂർണമായും മോചിതമായെ മതിയാവു. ബൈഡ​ൻ ഭരണകാലത്തെ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ താൻ പുറത്താക്കി. യു.എസിന് ആസ്തിയായി തോന്നാത്ത എല്ലാവരേയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരൻമാർ അല്ലാത്തവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തും. യു.എസിനും പാശ്ചാത്യ സംസ്കാരത്തിനും ഭീഷണിയാവുന്നവരെ നാടുകടത്തും. റിവേഴസ് മൈഗ്രേഷൻ ഇപ്പോൾ യു.എസിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പ്, മോഷണം, കൊലപാതകം എന്നിവക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് യു.എസിൽ ഇടംമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ വെടിവെപ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ് അംഗം മരിച്ചുവെന്ന് ട്രംപ്

വാഷിങ്ടൺ: വാഷിങ്ടൺ ഡി.സിയിൽവെച്ച് വെടിയേറ്റ നാഷണൽ ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടുവെന്ന് ഡോണാൾഡ് ട്രംപ്. സാറ ബെക്സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവർ ചികിത്സയിൽ തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വെടിവെപ്പിൽ പരിക്കേറ്റ മറ്റൊരു നാഷണൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് ഗുരുതരപരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്സ്റ്റോമിന്റെ കുടുംബത്തെ​ ഫോണിൽ വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബെക്സ്റ്റോം 2023 ജൂൺ 26നാണ് സർവീസിൽ പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവർ പ്രവർത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനം.

അമേരിക്കൻ പ്രാദേശിക സമയം 2.15നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.

അക്രമി 15ലധികം തവണ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷണൽ ഗാർഡ് അംഗങ്ങൾ അക്രമിയെ കീഴ്പ്പെടുത്തിയത്. വെടിവെപ്പിന് പിന്നാലെ അഞ്ഞൂറോളം നാഷണൽ ഗാർഡ് അംഗങ്ങളെ വാഷിങ്ടൺ ഡി.സിയിൽ വിന്യസിച്ചു. വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകളിലെ നടപടികൾ അമേരിക്ക നിർത്തിവെച്ചിരുന്നു.

സുരക്ഷാ പരിശോധനകൾ പൂർത്തിയാകും വരെ അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ അപേക്ഷകളുടെ നടപടികൾ അനിശ്ചിത കാലത്തേക്ക് അടിയന്തരമായി നിർത്തിവെക്കുന്നതായി യു.എസ്.സി.ഐ.എസ് എക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Trump says he will end immigration from third world countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.