വാഷിങ്ടൺ: ഉത്തര അറ്റ്ലാന്റികിൽ ഡെന്മാർക്ക് നിയന്ത്രണത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് സ്വന്തമാക്കുമെന്നും അതിനായി ഏതുമാർഗവും സ്വീകരിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, അത് നടക്കില്ലെന്ന് ഡെന്മാർക്ക് പ്രതിരോധമന്ത്രി ട്രൂൾസ് ലുൻഡ് പൗൾസൺ പ്രതികരിച്ചു.
ഗ്രീൻലൻഡ് ആരു ഭരിക്കണമെന്നത് ഗ്രീൻലൻഡുകാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ആദ്യമെന്ന മുദ്രാവാക്യവുമായി വീണ്ടും അധികാരമേറിയ ട്രംപ് അടുത്തിടെ പാനമ കനാൽ തിരിച്ചുപിടിക്കുമെന്നും ഗസ്സ പശ്ചിമേഷ്യയിലെ അമേരിക്കയുടെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സ്വയംഭരണമുള്ള ഡെന്മാർക്ക് പ്രവിശ്യയായ ഗ്രീൻലൻഡിൽ ഒരാഴ്ച കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.