അഫ്ഗാനിലെ കാബൂളിൽ ചാവേറാക്രമണത്തിൽ മരണം 30 ആയി

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ മരണം 30 ആയി. 70ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പടിഞ്ഞാറൻ കാബൂൾ പുലെ ഖോഷ്കിലെ കൗസർ ഇ ദാനിഷ് വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാണ് ചാവേർ ശ്രമിച്ചതെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു.

ചാവേർ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷിയാ ഭൂരിപക്ഷ പ്രദേശത്താണ് സ്ഫോടനം നടന്നത്. 2018ൽ കാബൂളിലെ മറ്റൊരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 12ലധികം വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.