ഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിനൊപ്പം ഉപരോധവും ശക്തമാക്കിയതോടെ ഗസ്സയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതായി യു.എൻ. സംഘർഷത്തിൽ ഇരുഭാഗത്തുനിന്നുമായി 1600ലേറെ ആളുകൾ കൊല്ലപ്പെട്ടു. ഹമാസിന്റെ മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ കനത്ത തിരിച്ചടിയാണ് നടത്തുന്നത്. ഗസ്സയിൽ യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഗസ്സ പൂർണമായും പിടിച്ചെടുക്കാനാണ് ഇസ്രായേലിന്റെ ശ്രമം.
ഉപരോധം പ്രഖ്യാപിച്ചതോടെ ഗസ്സയിൽ വൈദ്യുതി, വെള്ളം, ഇന്ധനം, ഭക്ഷണം എന്നീ അവശ്യസാധനങ്ങൾക്ക് കൊടിയ ക്ഷാമമായി. ആയിരങ്ങളാണ് കിടപ്പാടമില്ലാതെയായത്. അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രായേലിന്റെ പ്രത്യാക്രമണം. വൻ ശക്തികളെല്ലാം ഇസ്രായേലിനൊപ്പമാണ്. ഒരു ലക്ഷം സൈനികരെയാണ് ഇസ്രായേൽ ഗസ്സ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.