കിയവ്: റഷ്യയിലും യുക്രെയ്നിലും നടന്ന വൻ ആക്രമണങ്ങളിൽ ആളപായം. ശനിയാഴ്ച പുലർച്ച ഒന്നിലേറെ റഷ്യൻ കേന്ദ്രങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ഗർഭിണിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഒരു എണ്ണ സംഭരണശാല അഗ്നിക്കിരയായി. യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേരും കൊല്ലപ്പെട്ടു.
ഊർജ മേഖല തകർക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയിൽ എട്ടു കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രതിരോധ വക്താവ് പറഞ്ഞു. മൂന്ന് വൈദ്യുതി സബ്സ്റ്റേഷനുകൾ, ഒരു എണ്ണ സംഭരണി എന്നിവയിൽ ആക്രമണമുണ്ടായി. എന്നാൽ, 50 ഡ്രോണുകൾ തകർത്തതായി റഷ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.