വത്തിക്കാൻ സിറ്റി: ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ശനിയാഴ്ച വീണ്ടും മോശമായി.
രണ്ടാഴ്ചയായി ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസം പുരോഗതിയുണ്ടായെങ്കിലും ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സം കാരണം മോശമാവുകയായിരുന്നു.
അദ്ദേഹത്തെ വെന്റിലേഷനിൽ പ്രവേശിപ്പിച്ചതായി വത്തിക്കാൻ അറിയിച്ചു. 88കാരനായ മാർപാപ്പയെ ഫെബ്രുവരി 14നാണ് ശ്വാസതടസ്സത്തെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും അടുത്ത രണ്ട് ദിവസം നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.