ഇസ്ലാമാബാദ്: റഷ്യയിൽനിന്ന് ബാരലിന് 50 ഡോളർ നിരക്കിൽ എണ്ണ വാങ്ങാൻ ശ്രമങ്ങൾ തുടങ്ങി പാകിസ്താൻ. സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശമായ പാകിസ്താൻ നിലവിൽ ബാരലിന് 82.78 യു.എസ് ഡോളറിനാണ് എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നത്.
മോസ്കോയിൽ നിന്നുള്ള ക്രൂഡ് എണ്ണയുടെ ആദ്യത്തെ ലോഡ് അടുത്ത മാസം അവസാനത്തോടെ പാകിസ്താനിൽ എത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പോർട്ടുകളിൽ നിന്നുള്ള ക്രൂഡ് എണ്ണയുടെ ഷിപ്പിംഗിന് 30 ദിവസമെടുക്കും. ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ പരീക്ഷണാർത്ഥം ഒരു ലോഡ് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. സാമ്പത്തിക നില അങ്ങേയറ്റം താറുമാറായ പാകിസ്താന് റഷ്യയിൽനിന്ന് വിലക്കുറവിൽ എണ്ണ ലഭിക്കുന്നത് വലിയ സഹായം ആകും എന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.