വാഷിങ്ടൺ: ഇന്ത്യയിലെ അന്തരീക്ഷ വായു മലിനമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ. പ്രസിഡൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജോബൈഡനുമായുള്ള അവസാനവട്ട സംവാദത്തിനിടെയായിരുന്നു ട്രംപിെൻറ പരാമർശം.
''പ്രസിഡൻറ് ട്രംപ് ഇന്ത്യയെ മലിനമെന്ന് വിളിച്ചിരിക്കുന്നു.
സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെയല്ല പറയേണ്ടത്, കാലാവസ്ഥ വ്യതിയാനം പോലെയുള്ള ആഗോള പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയല്ല.
കമലഹാരിസും ഞാനും നമ്മുടെ കൂട്ടുകെട്ടിനെ വിലമതിക്കുന്നു. ഞങ്ങളുടെ വിദേശനയത്തിൽ ബഹുമാനം തിരികെ നൽകും'' -ബൈഡൻ ട്വീറ്റ് ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന് കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചായിരുന്നു ബൈഡെൻറ വിമർശനം.
അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട് ഭൂരിഭാഗവും തനിക്കനുകൂലമാകുമെന്നാണ് ബൈഡെൻറ പ്രതീക്ഷ. അമേരിക്കയിലെ ഇന്ത്യക്കാരിൽ അധികം പേർക്കും ബൈഡനോട് താൽപര്യമെന്ന് നേരത്തെ അഭിപ്രായസർവ്വേ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.