ബിർമിങ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരിക്ക്

ലണ്ടൻ: ഇംഗ്ലണ്ടിലെ ബിർമിങ്ഹാം സിറ്റിയിൽ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. പലയിടങ്ങളിലായി ആളുകളെ കുത്തിയ ആളെ വൈകിയും പിടികൂടാനായിട്ടില്ല.

ഇതിന് തീവ്രവാദബന്ധമില്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കോൺസ്റ്റിറ്റ്യൂഷൻ ഹിൽ മേഖലയിലാണ് ആദ്യ അക്രമം നടന്നത്.

പിന്നീട് ഇയാൾ ദക്ഷിണ മേഖലയിലേക്ക് കടന്നു. രണ്ടുപേർക്ക് മാരക പരിക്കുണ്ട്. അക്രമത്തിൽ ഇരയായവർക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.