കൊളംബോ: റാംബുക്കാനയിൽ പൊലീസ് വെടിവെപ്പിൽ പ്രതിഷേധകൻ കൊല്ലപ്പെട്ട സംഭവത്തിനു പിറകെ വിളിച്ചു ചേർത്ത ദേശീയ സുരക്ഷ യോഗത്തിൽ പങ്കെടുക്കാതിരുന്നത് വീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ. റാംബുക്കാന സംഭവം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ക്ഷണിച്ചിരുന്നതായും എന്നാൽ പങ്കെടുക്കാത്തത് വീഴ്ചയാണെന്നുമായിരുന്നു പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി നൽകിയത്. ചാമിന്ദ ലക്ഷൺ(41)ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.