കോവിഡ് കുറയുന്നില്ല; ഫിലിപ്പീൻസിൽ ലോക്ഡൗൺ നീട്ടി

മനില: ഫിലിപ്പീൻസിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യമെമ്പാടും നീട്ടി. ദിനംപ്രതി പതിനായിരത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് നിയന്ത്രണം പ്രഖ്യാപിച്ചത്. ഈസ്റ്റർ ആഘോഷങ്ങളൊന്നും രാജ്യത്ത് നടന്നിരുന്നില്ല. തലസ്ഥാനനഗരിയായ മനിലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ ആശുപത്രി, ഇനി കോവിഡ് കേസുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റ് ആശുപത്രികളിൽ ബെഡുകൾ ഉടൻ വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മഹാമാരിയെ കൈകാര്യംചെയ്യുന്നതിൽ സർക്കാറിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നുണ്ട്. 7,95,000 പേർക്ക് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. 13,425 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.

Tags:    
News Summary - lockdown extends at philippines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.