Mariyam Aftab/Wikimedia Commons

പാക് രാജ്യദ്രോഹ നിയമം റദ്ദാക്കി ലാഹോർ ഹൈകോടതി

ഇസ്‍ലാമാബാദ്: ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തി പാകിസ്താനിലെ രാജ്യദ്രോഹ നിയമമായ 124 എ വകുപ്പ് റദ്ദാക്കി ലാഹോർ ഹൈകോടതി. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ ഉപയോഗിക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്റ്റിസ് ഷാഹിദ് കരീമാണ് വിധി പറഞ്ഞത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹരജി നേരത്തേ ഇസ്‍ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.

കൊളോണിയൽ കാലത്തെ ഈ നിയമം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതായും രാഷ്ട്രീയപ്രവർത്തകർ, മാധ്യമപ്രവർത്തകർ, സാമൂഹികപ്രവർത്തകർ എന്നിവർക്കെതിരെ ഭരണകൂടം ഉപയോഗിക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതാണ് 124 എ വകുപ്പ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന് സമാനമാണ് പാകിസ്താനിലെ രാജ്യദ്രോഹ നിയമവും. ഇന്ത്യയിൽ ഈ നിയമം സുപ്രീംകോടതി കഴിഞ്ഞ വർഷം മരവിപ്പിച്ചിരുന്നു.

Tags:    
News Summary - Lahore High Court strikes down Pakistan's 'sedition law'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.